2014 മാർച്ച് 2, ഞായറാഴ്‌ച

കുറുക്ക്‌

കുറുക്ക്‌


മൊബൈല്‍ ഫോണൊന്നും ഇല്ലാതിരുന്ന  കാലത്ത് നടന്ന കഥയാണ്‌...

വലിയ ബിസിനസ്സുകാരായിരുന്നുവെങ്കിലും  'മുറിഞ്ഞോടത്ത് ഉപ്പ് തേക്കാത്തോരാ'യിരുന്നു പാര്‍ട്ട്ണര്‍മാര്‍ 'ജോസ് ആന്‍ഡ്‌  വറീത് '.   യാത്ര  പോവുകയാണെങ്കില്‍ കൊച്ചിക്കായാലും കല്‍ക്കത്തക്കായാലും വഴീയിലെ പൈപ്പ്  വെള്ളം  കുടിച്ചേ രണ്ടു പേരും പോവൂ .   ഖരഭക്ഷണം 'വെള്ളച്ചോറും മൊളകിരുമ്പീതും'.  


ബിസിനസ്സുമായി ബന്ധപ്പെട്ട  ഒരു കേസിന്‍റെ വിധി കേൾക്കാന്‍  ഒരു ദിവസം മദിരാശിക്കു മുണ്ടുചുറ്റിയ  ജോസിനെ വറീത്  ഉപദേശിച്ചു :


" ഡാ, കേസ്  വിധ്യായാ  അപ്പളയ്ക്കപ്പ  വിളിച്ചോളോ ട്ടാ.   പിന്നേയ്  ഒരു കാര്യണ്ട്‌.  വിളിക്കുമ്പോ   നീട്ടിപ്പിടിക്കരിക്കോ!.  ഇള്ള കാര്യം രണ്ട്  വാക്കിലൊതുക്ക്യോളോ  ട്ടാ. പണ്ടാറം എസ്റ്റീഡ്യാ !  ങ്ഹാ ...സെക്കന്റ്നാ  കാശ് .  ഡാ ശവീ നീയ്‌ കേക്ക്ണ്ടാ? 


'അയ്‌ ! ഒന്ന്  ചുമ്മാരിക്ക്‌ ഗഡി! ഇയ്ക്കറിഞ്ഞൂടെ ?. എന്ന്യാ  പഠിപ്പിക്കണേ നീയ് !"


അടുത്ത ദിവസം വിധി കേട്ട ശേഷം കോടതിക്കടുത്തുള്ള ബൂത്തിൽ കയറി ജോസ് ഡയല്‍ ചെയ്തു .


പാര്‍ട്ട്‌ണര്‍ ഫോണെടുത്തു: "അലോണ്‍ "


"ഡാ ശവീ, അറിഞ്ഞു ട്ടാ! . "


"ങ്ഹ! എന്തായീഡാ!?"


" മ്മള്  ഊഊഊ.....ട്ടാ!" 


കട്ട്..!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ