2026 ജൂൺ 24, ബുധനാഴ്‌ച

മേതിൽ

 

മേതിൽ


അത്യന്താധുനിക ജാടക്കാലത്ത് ഒരു പേജു മറിച്ചു നോക്കാതെ സാർത്രിനും കാമുവിനും കാഫ്കയ് ക്കുമൊപ്പം സൂര്യവംശവും കക്ഷത്ത് വെച്ച് ബീഡി വലിച്ചു നടന്നിരുന്ന തല്ലാതെ മേതിലിനോട് ഒരു ദ്രോഹവും പ്രവർത്തിച്ചിട്ടില്ല. 'ഒരു വരിപോലും വായിക്കാതെ മേതിലിൻ്റെ ആരാധക രായവർ' എന്ന കൂട്ടത്തിൽ ചേരാനും അതിനാൽ താല്പര്യമില്ല. എന്നാൽ മേതിലിനെ അറിയില്ലെന്ന് പറയാനും വയ്യ. നേരിട്ടറിഞ്ഞ ഒരു മേതിലുണ്ട്. 1969 ൽ കേരളവർമ്മ കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്ന സമയം ക്യാമ്പസ് ചുമരുകളിൽ പ്രത്യക്ഷപ്പെട്ട ആ പേര് ഇന്നും ഓർമ്മയിൽ സിഗരറ്റ് പുകച്ചു നടക്കുന്നുണ്ട്.

'ചെയർമാൻ സ്ഥാനാർത്ഥി മേതിൽ രാധാകൃഷ്ണനെ വിജയിപ്പിക്കുക.'

എസ് എഫ് ഐയുടെ പൂർവ്വരൂപമായ കെ എസ് എഫിൻ്റെ സ്ഥാനാർത്ഥി യായിരുന്നു മേതിൽ. എതിരാളി കെ.എസ് യുവിൻ്റെ ജീവൻ ബോസ്. കെ എസ് യു കോളേജിൽ സമ്പൂർണ്ണാ ധിപത്യം പുലർത്തിയിരുന്ന കാലം. മേതിലും കൂട്ടാളികളും പരാജയപ്പെട്ടു. ഫലപ്രഖ്യാപനത്തിനു പിന്നാലെ അടി പൊട്ടി. പ്രധാന സ്ഥാനാർത്ഥിയായി രുന്നെങ്കിലും അന്നാണ് മേതിലിനെ ആദ്യമായി കണ്ടത്. ഇഷ്ടികത്തുണ്ടു കളും സൈക്കിൾ ചങ്ങലകളുമായി ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നവരിൽ നിന്ന് സ്വന്തക്കാരെ തെറി പറഞ്ഞ് പിന്തിരിപ്പിക്കുന്ന മേതിൽ......

മേതിലിനെ ആദ്യമായി വായിക്കുന്നത്ആ വർഷത്തെ കോളേജ് മാഗസീനിൽ.
'സർ വാൾട്ടർ റാലി,
സിഗരറ്റൊന്നു പുകച്ചീടാം...'
എന്നു തുടങ്ങുന്ന വരികളുമായി ഒരു കൊച്ചു കവിത.
See less


മര്യാദ

 

മര്യാദ 


പ്രഭാത സവാരി മുണ്ടോപ്പാടം കഴിഞ്ഞ് പുത്തിശ്ശേരിയിലേക്ക് കയറിയ വഴി കണ്ടു മുട്ടിയ സുഹൃത്തിനോട് സംസാ രിച്ചു നിന്നപ്പോഴാണ് മുഖം മൊത്തം മൂടുന്ന ഹെൽമറ്റ് ധരിച്ചൊരാൾ ബൈക്കിൽ വന്നത്. ഞങ്ങളെ കടന്നു പോകുന്ന പോക്കിൽ കക്ഷി കയ്യുയർത്തി അഭിവാദ്യം ചെയ്തു:

"ഗുഡ് മോണിങ്ങ് ബാലേട്ടാ!"

"ങ്ഹ, വെരി ഗുഡ് മോണിങ്ങ്!"

ആളും സ്വരവും മനസ്സിലായില്ലെങ്കിലും അഭിവാദ്യം ചെയ്തവരെ തിരിച്ചഭിവാദ്ദ്യം ചെയ്യുന്ന മര്യാദ ശീലിച്ചിട്ടുണ്ട്.

"ആരാദ്?"

സുഹൃത്ത് ചോദിച്ചു.

"ആ .....ആരോ, മനസ്സിലായില്ല്യ."

"പിന്നെ തിരിച്ച് ഗുഡ്മോണിങ്ങൊ ക്കടിച്ചൂലോ?"

"അതിനെന്താ, ആൾക്കെന്നെ മനസ്സിലായീണ്ടലോ? "
S

സ്മൃതിഭംഗം

 

                                            സ്മൃതിഭംഗം 


എന്നെങ്കിലുമാരിക്കൽ പരിചയപ്പെട്ട് കാലാന്തരത്തിൽ മറന്നു പോയവരാ യിരിക്കും, ചിലർ കണ്ടുമുട്ടുമ്പോൾ ഹാർദ്ദമായി അഭിവാദ്യം ചെയ്യും:

"നമസ്‌കാരം ബാലേട്ടാ!"
മനസ്സിലായില്ലെങ്കിലും തിരിച്ച് അഭിവാദ്യം ചെയ്യുന്ന കാര്യത്തിൽ നല്ല നിഷ്‌കർഷ പാലിക്കാറുണ്ട്.

"നമസ്‌കാരം!"

"ബാലേട്ടനെന്നെ മനസ്സിലായില്ല്യാന്ന് തോന്നുണു?"

എത്ര വിദഗ്ദമായി അഭിനയിച്ചാലും കണ്ണിൻ്റെ കൃഷ്ണമണി നോക്കി കള്ളത്തരം കണ്ടു പിടിക്കുന്ന ചില വിരുതന്മാരുണ്ട്.

"ഓ പിന്നെന്താ മനസ്സിലാവാണ്ടിരി ക്കാൻ, സ്സലായി!"

"ആണോ , എന്നാ ഒന്നു പറഞ്ഞേ, ആരാ?"

മെത്തേഡ് ആക്റ്റിങ്ങിൻ്റെ മറുതല കണ്ടവനായിരിക്കും മറ്റവൻ.

കൈ കൂട്ടിയടിച്ച് തൊഴുത് കീഴടങ്ങും.

"സോറി തോറ്റു ട്ടാ, മനസ്സിലായില്ല്യ, പരിചയപ്പെടുത്തൂ പ്ലീസ്!"

"അങ്ങനെ വാ ബാലേട്ട, ബാലേട്ടൻ്റെ മോത്ത് നോക്ക്യാ അറിഞ്ഞൂടെ മനസ്സിലായിട്ടില്യാന്ന്!"

"ഗെറ്റിങ്ങ് മോർ..."

"ഓൾഡ് അല്ലേ? സാരല്ല്യ ബാലേട്ട, ടേക്കിറ്റീസി."

ഇപ്പോൾ നാണമൊക്കെ പോയി. അഭിനയവും നിർത്തി. അഭിവാദ്യം ചെയ്തവനോട് ഹൃദയം തുറക്കും:

"നമസ്കാരം, പക്ഷേ ആളെ ഓർമ്മ വരുന്നില്ല ക്ഷമിക്കണം."

"സാരല്യ ബാലേട്ട, ഞാൻ......, അന്ന് നാട്യഗൃഹത്തില്....?"

"ഓ....യെസ് യെസ്!"

അതാണ് സുഖം, ബീയിങ് നേചുറൽ....
See less

ഉച്ചവാദിനി

 

ഉച്ചവാദിനി 


മഠത്തിൽ വരവ് പഞ്ചവാദ്യം പതി കാലം റെക്കോഡ് ചെയ്യാൻ നിരത്തി വെച്ചിരിക്കുന്ന മൈക്ക് സ്റ്റാൻ്റുകൾ കണ്ടപ്പോൾ അര നൂറ്റാണ്ടു മുമ്പത്തെ നാട്ടിലെ പൂരവും കൊച്ചപ്പേട്ടനേയും ഓർമ്മ വന്നു.

അന്നൊക്കെ കല്യാണ വീടുകളിൽ വേലിയരികിലെ തെങ്ങിൽ കെട്ടിയ ഉച്ചഭാഷിണിയിൽ കായലരികത്ത് വളയണിഞ്ഞു നിന്ന മാപ്പിളപ്പെൺ കൊടിയുടെ പാട്ടു കേൾപ്പിച്ചിരുന്ന തുപോലെ പൂരം പഞ്ചവാദ്യവും മേളവും മൈക്ക് കെട്ടി ഉച്ചഭാഷി ച്ചിരുന്നത് കൊച്ചപ്പേട്ടനായിരുന്നു. അത് തൻ്റെ സവിശേഷാവകാശം ആണെന്ന മട്ടിലായിരുന്നു പൂരം ശബ്ദവും വെളിച്ചവും ചുമതലക്കാ രനായിരുന്ന കക്ഷിയുടെ പെരുമാറ്റം. തൃശ്ശൂരിലെ അന്നത്തെ പ്രശസ്ത ശബ്ദവ്യാപാരികളായിരുന്ന കേരള സൌണ്ട് ഇലക്ടിക്സിൻ്റെ ഡെപൂട്ടി കുൺസ്രാൾമാരിൽ ഒരാളായിരുന്നു കൊച്ചപ്പേട്ടൻ എന്ന വാസുദേവൻ.

പഞ്ചവാദ്യം മൈക്കിൽ കേൾപ്പിക്കുന്ന സമ്പ്രദായം നിരന്തര പരിഹാസത്തിന്നു വിധേയമാകുന്നത് കേട്ട് സഹിക്കാതെ വന്നപ്പോൾ അടുത്താരു വർഷം ഞങ്ങൾ ചെറുപ്പക്കാരെല്ലാവരും ചേർന്ന് കൊച്ചപ്പെട്ടൻ്റെ ശബ്ദാധിനി വേശത്തിനെതിരെ നേരിട്ടു തന്നെ പ്രതികരികരിക്കാൻ ഒരുമ്പെട്ടു. മദ്ദളം തിമില പ്രമാണിമാർക്കു മുന്നിൽ വെച്ച രണ്ട് മൈക്ക് സ്റ്റാൻ്റുകൾക്കൊപ്പം ഇടയ്ക്കക്കാരനരികിൽ ഞെളിഞ്ഞ് കൈകെട്ടി നിന്ന കൊച്ചപ്പേട്ടനോട് മൈക്ക് എടുത്തു മാറ്റാൻ ഞങ്ങൾ ചെന്നു പറഞ്ഞു. അഭിമാനമുണർ ന്നപ്പോൾ കക്ഷി അങ്ങളുടെ ആവശ്യം അവഗണിച്ചു. പിന്നെ താമസിച്ചില്ല ഞങ്ങളെല്ലാവരും ചേർന്ന് വയർ ചുരുട്ടിയെടുത്ത് മൈക്കുകൾ അമ്പലത്തിനുള്ളിൽ കൊണ്ടു വെച്ചു. സംഘബലവും ചോരത്തിളപ്പും കണ്ടാവണം കൊച്ചപ്പേട്ടൻ മൂക്കിപ്പൊടി വലിച്ചു ചോരച്ചു നിന്നതല്ലാതെ മിണ്ടിയില്ല. അധികം താമസിയാതെ തന്നെ സ്ഥലവും വിട്ടു. അമ്പലവുമായി ബന്ധപ്പെട്ട വൈദ്യുതി സേവനങ്ങൾ കക്ഷി അതോടെ അവസാനിപ്പിച്ചു.

ഇന്നും തായമ്പകയ്ക്ക് മൈക്ക് വെക്കുന്ന അനുഷ്ഠാനം ചിലയിടങ്ങളിലുണ്ട്.
See less


റിമൈൻഡർ

 

റിമൈൻഡർ 


പാറൂട്ട്യേ!"

"ങാ!."

"ന്ന് പുണർതാ, ചന്നരൻ്റെ ... "

"ഓർമ്മേണ്ടമ്മേ, ഞാൻ കുളിക്ക്യാ!"

"ഞാനൊന്ന് തേവരെ മുങ്ങിത്തൊ ഴാൻ പൂവാ.."

"വരട്ടെ, അമ്മ തന്നെ പോണ്ട, ഞാനവനെ പറഞ്ഞാക്കാം."

"വേണ്ട, അവനെ നല്ലണം വെളിച്ചായിട്ട് വിളിച്ചാ മതി. കുട്ട്യൊറങ്ങട്ടെ!"

"ഞാൻ വരാം. ഈയിരുട്ടത്ത് അമ്മ കൊളക്കടവെറങ്ങണ്ട!. പടവോ ളൊക്കെ കല്ലെളകി കെടക്ക്വാ!."

"അതൊക്കെ ഞാൻ നോക്ക്യാളാം, ൻ്റെ കണ്ണിന് കേടൊന്നൂല്യ. നീയ്യ് നിൻ്റെ കാര്യെന്താച്ചാ നോക്കിക്കോ. വഴിവാട് ഞാൻ ചെയ്യണ്ട് ട്ടാ."

ആയിരം മുഴുചന്ദ്രനെ കണ്ട അമ്മമ്മ യാണ്. മക്കളുടേയും പേരക്കുട്ടി കളുടേയും പിറന്നാൾ ഓർമ്മിപ്പിക്കുക എന്നും അമ്മമ്മയായിരുന്നു. ആരുടെ പിറന്നാളായാലും അമ്പലക്കുളം മുങ്ങി ഈറൻ ചുറ്റി തേവരെ തൊഴുത് നാല് പ്രദക്ഷിണം വെച്ചാലേ അമ്മമ്മക്ക് പൊറുതി കിട്ടൂ. ചെറിയമ്മയുടെ കൂടെ തറവാട്ടിലായിരുന്നു അമ്മമ്മ. ഞങ്ങൾ അമ്പലത്തിലേക്ക് പോകുന്ന വഴിയിലെ പുത്തൻ വീട്ടിലും. തറവാട് ഭാഗം കഴിഞ്ഞിരുന്നില്ലെങ്കിലും ആളെണ്ണം കൂടി വീട്ടില് 'നിന്ന് തിര്യാൻ എടല്ല്യാ ണ്ടായപ്പോ' അച്ഛൻ തൊട്ടടുത്തു തന്നെ സ്ഥലം വാങ്ങി വേറെ വീടുവെച്ചു. അമ്മമ്മ പക്ഷേ ചെറ്യോൾടെ കൂടെ തറവാട്ടിൽ തന്നെ നിന്നു. വീട് മാറി പ്പോയാലും അച്ഛനടക്കം എല്ലാവരു ടേയും പിറന്നാൾ വിളിച്ചറിയിപ്പവകാശം അമ്മമ്മ ആർക്കും വിട്ടു കൊടുത്തി രുന്നില്ല പക്ഷേ.
"പാറൂട്ട്യേ... ന്ന് ചന്നരൻ്റെ..."

അല്ലമ്മമാരേ......ഇന്ന് നിങ്ങളുടെ ദിവസം.....
See less

വാഗീശ്വരി

 

വാഗീശ്വരി


ദ്രവിച്ച് ശൌര്യം ചോർന്ന അണപ്പല്ല് എടുത്തു കളയാൻ ആശുപത്രിയിലേക്ക് സ്കൂട്ടറിൽ പോകുമ്പോൾ ഇടയ്ക്കൊന്ന് പെട്രോൾ ഇൻഡി ക്കേറ്ററിൽ കണ്ണുടക്കി. അവസാ നത്തെ കട്ടയും അലിഞ്ഞില്ലാതാ വാൻ പോകുന്നു. ഹൈവേയിൽ അടുത്തു കണ്ട പെട്രോൾ പമ്പിൽ കയറിയപ്പോഴാണ് ഓർത്തത് പഴ്സെ ടുക്കാൻ മറന്നിരിക്കുന്നു! ജീപേ ചെയ്യാൻ നോക്കിയ പല അവസര ങ്ങളിലും ഡാറ്റ ചതിച്ച് നാണം കെട്ടിട്ടുണ്ട്. അതിനാൽ സംഭവം നല്ല ഉറപ്പാക്കിയിട്ട് മതി പെട്രോളടിക്കൽ എന്നു തീരുമാനിച്ച് സ്കൂട്ടർ സ്റ്റാൻ്റിലിട്ടു. പമ്പിൽ വേറെ ആരുമില്ല ഞാൻ മാത്രമേയുള്ളു. കാരണം വിശദീകരിച്ച് ജിപേ ചെയ്തിട്ട് മതി പെട്രോളടി എന്ന് പമ്പുമായി സ്കൂട്ടറിനരികിൽ വന്ന പെൺകുട്ടിയോട് പറഞ്ഞപ്പോൾ അവർ യന്ത്രം തുറന്ന് ക്യൂ ആർ സ്കാനറെടുത്തു കാണിച്ചു. പേമെൻ്റ് കഴിഞ്ഞ് ഫ്യുവൽ ടാങ്ക് തുറക്കാൻ നോക്കുമ്പോൾ ഒരു ബുള്ളറ്റ് പിന്നിൽ വന്നു നിന്നു. ടാങ്ക് തുറക്കാൻ താമസം നേരിട്ടപ്പോൾ ഡിസ്പെൻസിങ്ങ് യൂണിറ്റിൽ വിരലമർത്താൻ തുടങ്ങിയ സർവീസ് ഗേളിനോട് ഞാൻ പറഞ്ഞു

"മേഡം, അവിടെ കൊടുത്തോളൂ."

ബുള്ളറ്റിൽ അടി കഴിഞ്ഞപ്പോൾ ഡിസ്പെൻസിങ് യൂണിറ്റിൽ എൻ്റെ ഡിമാൻ്റ് സെറ്റ് ചെയ്ത് യുവതിഎൻ്റെ സ്കൂട്ടറിലേക്ക് പമ്പുമായി വന്നത് ബുള്ളറ്റ് വീരന് ഇഷ്ടമായില്ല. അയാൾ അവരോട് ഈർഷ്യയോടെ പറഞ്ഞു:

"എനിക്ക് ബില്ല് വേണം!"

സർവീസ് ഗേൾ അയാൾക്കു നേരെ തിരിഞ്ഞു :

"നിക്ക് ചേട്ടാ ഞാനിവടെ ചെയ്യണത് കണ്ടില്ല്യേ?"

"എന്നേവടെ പാത്യാക്കി നിർത്തീട്ടാ?"

"ഈ സാറിനെ പാത്യാക്കീട്ടല്ലേ ചേട്ടാ ആ പാതി ചെയ്തത്? അതെന്താ കാണാത്ത്?"
"അതെനിക്ക് കാണണ്ടാവശ്യല്ല്യ."

"ന്നാ എനിക്ക് കാണണം. ഈ സാറിൻ്റെ പാതി മര്യാദെങ്കിലും കാണിക്ക് ചേട്ടൻ!"

ഹൈവേയിലെ തിരക്കിലേക്ക് സ്കൂട്ടർ അണി ചേർക്കുമ്പോൾ മനസ്സൊന്നു കുളിർത്തു.

അത്യാവശ്യം മര്യാദയൊക്കെ തർക്ക രൂപത്തിലും അവശേഷിക്കുന്നുണ്ട് ഈ ലോകത്ത്!
See less

കോളിളക്കം

 

കോളിളക്കം


മൂർപ്പാറയിറങ്ങി കുരുടൻ കോൾ കറങ്ങി നടുമുറി ചാലുവരമ്പിലൂടെ കരയിലേക്ക് മടങ്ങുമ്പോഴാണ് സ്വപ്നത്തിലെന്നോണം എതിരെ നിന്ന് അവർ വരുന്നതു കണ്ടത്. കവിയും ചലച്ചിത്രകാരനും. കോൾ പാടത്തിൻ്റെ വെളുപ്പാൻകാല ഭംഗി നുകരാൻ ഇറങ്ങിയതാവണം. നല്ല സന്തോഷം തോന്നി. വലിയ പരിചയമൊന്നുമില്ല, എന്നാലും ഒരു ഗുഡ്മോണിങ്ങ് അടിച്ചു കളയാം, പ്രീതി നേടാം പോസിറ്റീവിറ്റി വാരി വിതറാം എന്നൊക്കെ കരുതി ഉഷാറായി നടന്നു. എതിരെനിന്നു വരുന്നവനെ അവരും കാണുന്നുണ്ട്. അപ്പോൾ കണ്ണിൽ കണ്ണിൽ നോക്കി സുപ്രഭാതം പറയാം.

തൊട്ടടുത്തെത്തിയതും ഗുഡ്മോ... എന്നുച്ചരിച്ചതും 'പരേഡ് ബായേ മൂഡ് ' അശരീരി കേട്ടിട്ടെന്നോണം രണ്ടുപേരും കിഴക്കോട്ട് വെട്ടിത്തിരിഞ്ഞ് അകലെ മലനിരകൾക്കിടയിൽ ഉദിച്ചുയർന്ന ഡി എം കെയുടെ കൊടിയടയാളം നോക്കി നിർന്നിമേഷരായി.

ചൊല്ലാൻ വന്ന അഭിവാദ്യവചനവും വിടർത്താനിരുന്ന പുഞ്ചിരിയും പകുതിക്കു വെച്ച് ഡിലീറ്റ് ചെയ്ത് ഞാൻ നടന്നു.

സങ്കടപ്പെടരുത്, അവർ മറ്റൊരു ലോകം കാണുകയാവും. അക്ഷരം കൊണ്ടും ക്യാമറക്കണ്ണുകൊണ്ടും.

നല്ല കവിതയ്ക്കും നല്ല സിനിമയ് ക്കുമായി....
See less



ടെസ്റ്റ്

 

ടെസ്റ്റ്


"ദെവടക്കാ കുപ്പീല് വെള്ളൊക്ക്യായി?"

"തൃശ്ശൂർ. വെള്ളൊന്ന് ടെസ്റ്റീയണം."

"കെണറാ ബോറാ?"

"ബോറ്."

"ഈ ടെസ്റ്റീയാനൊക്കെ എത്ര്യാവും?"

"അത് പല വിധണ്ട്. നൂറിൻ്റേം എണ്ണൂറ്റമ്പതിൻ്റേം പാക്കേജ്ണ്ട്."

"അയ്യയ്യോ എണ്ണൂറ്റമ്പത് രൂവ്യാ?"

"ങ്ഹാ, പത്തൊമ്പത് ഘടകങ്ങള് പരിശോധിക്കും. അതാ നല്ലത്. റിസൾട്ടറ്യാൻ അഞ്ച് വർക്കിങ്ങ് ഡേട്ക്കും. സൈറ്റില് കേറി മ്മക്ക് നോക്കാം."

"ന്നാലും എണ്ണൂറ്റമ്പത് രൂപ വല്ലാണ്ട് കൂടീല്ല്യേ. നൂറിൻ്റ്യൊയാ ന്താ ദോഷം?"

"ദോഷൊന്നൂല്ല്യ, റിസൾട്ടപ്പന്നെ കിട്ടും. കുപ്പി കയ്യില് വെച്ച് ചാച്ചും ചെരിച്ചും കുലുക്കീം ഒന്ന് നോക്കി തിരിച്ച് തന്നട്ടവര് പറേം: 'വെള്ളം കണ്ടിട്ട് വല്ല്യേ കൊഴപ്പം കാണാല്ല്യാ' ന്ന്. അത്രന്നെ."
See less


സമദർശനം

 

സമദർശനം


കൂനിക്കൂനി കുമ്പിട്ട തല പ്രയാസ പ്പെട്ടുയർത്തുന്ന പിണറായി.

തൊട്ടും പിടിച്ചും പ്രാഞ്ചി പ്രാഞ്ചി നടക്കുന്ന ആൻ്റെണി.

ധൃതി വേണ്ട പതുക്കെ മതി മട്ടിൽ കരുതലോടെ സുധീരൻ......

പഴയ തീ മാർക്ക് നേതാക്കന്മാരെ ചാനലുകളിൽ സ്ലോ മോഷനിൽ കാണുമ്പോൾ ഉള്ളിൽ എവിടേയോ എന്തോ കൊളുത്തി വലിക്കുന്നു.

മതി ഒന്നു വായനശാലയിൽ പോയിവരാം.

മുറ്റത്തെ ചവിട്ടുപടിയിറങ്ങുമ്പോൾടി.വി ഓഫാക്കി കൂടെ വന്നയാളോട് പറഞ്ഞു:

"എല്ലാർക്കും തീരെ വയ്യാണ്ടായി. എങ്ങന്യൊക്കെ കണ്ടതാ എല്ലാരേം ല്ലേ?."

"അതെ വല്ലാണ്ടായി എല്ലാവരും!"

ചവിട്ടുപടിയിലേക്ക് കാലെടുത്തുവെക്കുമ്പോൾ പറഞ്ഞു:

"ഞാനിപ്പൊ വരാം. വായനശാലേൽക്ക് കടന്ന്ട്ട് രണ്ടുമൂ......ഔഫ്!"

"ദേ സൂക്ഷിച്ച്! ചുമര്മ്മെ പിടിച്ചെറങ്ങ്വ!"

ശര്യാണല്ലോ, എവിടെയെങ്കിലും ഒരു പിടുത്തം എല്ലാവർക്കും വേണമെന്നാ യിരിക്കുന്നു...
See less

ഗ്യാരണ്ടി

 

ഗ്യാരണ്ടി


വേദന തിന്ന് തിന്ന് അവശമായപ്പോൾ തിരുമാനിച്ചു താഴെ ഇടത്തെ വരിയിലെ കടപ്പല്ല് എടുത്തു കളയണം. ഇനിയും അവനെ വെച്ചിരിക്കാൻ വയ്യ!. പക്ഷേ സൂക്ഷിക്കണം ആൻ്റി പ്ലേറ്റ്ലെറ്റ് ഗുളിക കഴിക്കുന്നുണ്ട്. രണ്ടുമൂന്നു വർഷം മുമ്പ് ആഞ്ജിയോപ്ലാസ്റ്റി കഴിഞ്ഞതാ. ബ്ലീഡിങ് റിസ്‌കുണ്ട്. കത്തിയോ സൂചിയോ കൊണ്ടാൽ തന്നെ ശീങ്ങ് ശീങ്ങ് ന്നാണ് ചോര ചീറ്റുക. അപ്പൊ പിന്നെ പല്ലെടുത്താലുള്ള കാര്യം പറയാനുണ്ടോ? വല്ലാത്ത ടെൻഷനു മായാണ് ഡെൻ്റിസ്റ്റിനെ കണ്ടത്.

"ഇരിക്കൂ."

ഡെൻ്റൽ ചെയർ ചൂണ്ടി ഡോക്ടർ പറഞ്ഞു. തൊട്ടടുത്ത സ്റ്റൂളിലിരുന്ന് കൈകളിൽ ഗ്ലൌസിട്ടുകൊണ്ടിരി ക്കുമ്പോൾ അദ്ദേഹം ചോദിച്ചു:

"എന്താ പ്രശ്നം?'

"ലോവർ ലെഫ്റ്റ് വിസ്ഡം ടൂത്ത് വല്ലാണ്ടായിരിക്കുന്നു എടുക്കണം."

"കാണട്ടെ വാ തുറക്കൂ!."

ലൈറ്റ് ഓണാക്കി ശിരസ്സിൽ കൈ വെച്ചുകൊണ്ട് ഡോക്ടർ തട്ടിയും മുട്ടിയും കുത്തിയും വേദന ചോദിച്ചും പരിശോധിച്ചു.

"പൂർണ്ണമായും കേടായിട്ടുണ്ട്. നോ സ്കോപ് ഫോർ റൂട്ട് കെനാൽ. എക്സ്ട്രാക്ഷൻ തന്നെ വേണ്ടി വരും."

"അങ്ങനെ ആയിക്കോട്ടെ സർ, പക്ഷേ..."

"പറയൂ."

"മൂന്നു കൊല്ലം മുമ്പ് ആഞ്ജിയോ കഴിഞ്ഞതാണ്. സ്റ്റിൽ ടേക്കിങ്ങ്..."

"ക്ലോപിഡോഗ്രൽ?"

ഹൃദയമിടിപ്പ് കൂടി.

"യെസ്."

"സോ വാട്ട്?."

"അത് കൊറച്ച് ദിവസം നിർത്തണ്ടി വരില്ലെ?"

"വേണ്ട!"

"സർ?"

"അതിൻ്റെ ആവശ്യല്ല്യ, ഞാൻ ചെയ്യാറില്ല!"

"അപ്പൊ ബ്ലീഡിങ്?"

"അതിനൊക്കെ മാർഗ്ഗങ്ങളുണ്ട്."

"അപ്പൊ നിർത്തണ്ട?."

'മെഡിസിൻ നിർത്തി ചെയ്യുന്നതി നേക്കാൾ റിസ്ക്ക് കുറവ് നിർത്താതെ ചെയ്യുന്നതിലാണ്. ധൈര്യായിട്ടിരിക്കു സർ, എന്താദ്! എന്നാ തൊടങ്ങാം?.

"ശരി സർ!"

തരിപ്പിക്കലും കുത്തിയിളക്കലും പറിച്ചെടുക്കലും സ്റ്റിച്ചിടലും കഴിഞ്ഞ് വശങ്ങളിലും മുകളിലും പഞ്ഞി പാക്ക് ചെയ്തുകൊണ്ട് ഡോക്ടർ പറഞ്ഞു:

"നന്നായി കടിച്ചു പിടിക്കണം. മൂന്നു മണിക്കൂർ സമയം തുപ്പരുത്. ഒരു മണിക്കൂർ കഴിഞ്ഞാൽ പഞ്ഞി എടുത്തു കളയാം. ഐസ്ക്രീമോ തണുത്ത എന്തെങ്കിലുമോ കഴിക്കാം. വായ കഴുകി സൈഡിലൂടെ ഒഴുക്കി കളയണം. സ്ക്വീസ് ചെയ്യരുത്!."
"പഞ്ഞിയെടുത്താൽ പുതിയത് വെക്കണോ?"
"വേണ്ട, ബ്ലീഡിങ്ങ് ഇല്ല. നോർമലാ. പിന്നെ, നീരുണ്ടാവും ഇടക്കിടക്ക് ഐസ് പാക്ക് വെക്കാം. ഒരാഴ്ച കഴിഞ്ഞ് സ്റ്റിച്ചെടുക്കാം. ഈ നാലു ഗുളികകൾ വീട്ടിൽ ചെന്ന് കഴിച്ചു തുടങ്ങിക്കോളൂ"
എഴുതി നീട്ടിയ പ്രിസ്‌കിപ്ഷൻ വാങ്ങുമ്പോൾ ഡോക്‌ടർ മുഖത്തു നോക്കി പുഞ്ചിരിച്ചു കണ്ണിറുക്കി:
"ഇത്രേള്ളൂന്ന്!."
"താങ്ക്യൂ സർ!"
വാതിൽ തുറന്നു പുറത്തു കടക്കുമ്പോൾ സ്വയം പറഞ്ഞു: പിന്നല്ല!
See less