ജെൻസീ
കെട്ടും കൊട്ടും കുരവയും സദ്യയും കഴിഞ്ഞ് വരൻ്റെ വീട്ടിലേക്കു പോകാൻ മുറ്റത്ത് ഒരുക്കി നിർത്തിയ കാറിലേക്ക് വരനോപ്പം കല്ല്യാണമണ്ഡപത്തിൻ്റെ പടിക്കെട്ടിറങ്ങുമ്പോൾ നിരന്നു നിന്ന വീഡിയോ ക്യാമറകളിലേക്കും തൻ്റെ എഞ്ചിനീയറിങ്ങ് സഹപാഠികളുടെ മൊബൈലുകളിലേക്കും നോക്കി വധു വിസ്തരിച്ച് ചിരിച്ചു. അതു കണ്ടപ്പോൾ കൂട്ടുകാർ കൂവി.
"ഡീ കരയെടീ, ഇളിക്കാൻ നിക്കാണ്ട് കരയെടീ!"
കൂട്ടുകാരിലൊരുത്തൻ വിളിച്ചു പറഞ്ഞു. ആവശ്യം കോറസ്സായി.ആരവം മുത്തപ്പോൾ വരൻ വധുവിൻ്റെ ചെവിയിൽ മന്ത്രിച്ചു:
"കരേഡോ, അവരടാഗ്രഹല്ലേ?"
"ചളമാവോ?"
"ഏയ് നെവർ, കമോൺ!"
പിന്നെ കണ്ടത് വധു മൂക്കും വായും പൊത്തി.... വിങ്ങിപ്പൊട്ടി...കണ്ണു ചുവപ്പിച്ച്... വരൻ ആർദ്രനായി സഖിയുടെ തൊളിൽ കൈവെച്ച്...
ആരവം പതിന്മടങ്ങായി ഫ്ലാഷുകൾ മിന്നി മൊബൈലുകൾ ചറപറ ക്ലിങ്ങി.
"ഇപ്പൾത്തെ കുട്ട്യോൾടെ ഓരോരോ.... യ്യയ്യോ...!"
വധുവിനു പിന്നിൽ കേശവമാമൻ അക്ഷമനായി....
See less
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ