ലൂബ്രിക്കന്റ്
ലൂബ്രിക്കന്റ്
വൈകീട്ട് പരേഡ് കഴിയുമ്പോൾ കേഡറ്റുകൾക്ക് കൊടുക്കുവാനുള്ള ലഘുഭക്ഷണം തലച്ചുമടായി സ്കൂളിലേക്ക് കൊണ്ടുപോവുകയായിരുന്നു ചായക്കടക്കാരൻ ശങ്കരേട്ടന്‍റെ സഹായി രാമൻ. മസാലദോശ, പൂരി, ഉഴുന്നുവട അങ്ങിനെ എന്തെങ്കിലുമൊക്കെയാണ് പതിവ്. തലയിൽ ചൂരക്കൊട്ടയും വലംകയ്യിൽ ചായക്കെറ്റിലും കക്ഷത്തില്‍ വാഴയിലച്ചുരുട്ടുമായി "കളകളം കായലോളങ്ങൾ" മൂളി ധൃതിയിൽ പോകുന്ന രാമനോട് എതിരെനിന്നു വന്ന ശങ്കുവേഴ്ശൻ ചോളാക്യം ചോദിച്ചു:
"ഇത് മ്മടെ സ്ക്കൂൾലെ എൻസ്സീസി പിള്ളേർക്ക്ള്ള ഭക്ഷണാ ശങ്ക്വേട്ടാ ."
"ഇന്നെന്താ വിഭവം?."
" പൂട്ടും നേന്ത്രപ്പഴോം. "
" പഴോ ! അപ്പൊ പൂട്ടിന് വേറെ ഒഴിച്ചുകറീല്ല്യേ ?"
"ഇല്ല്യ ."
"അസ്സലായി! വൈന്നേരം ഒന്നു രണ്ട് മണിക്കൂറ് ലെഫ്റ്റ് റൈറ്റടിച്ച് ചങ്കു വറ്റിയ പിള്ളേർക്ക് കടലക്കറ്യോ കൊള്ളിക്കറ്യോ ഒന്നുല്ല്യാണ്ട് വെറും പൂട്ടും പഴോം വെളമ്പ്വേ? കഷ്ടം!"
ഏഴ്ശൻ അതിശയം നടിച്ചു മൂക്കത്ത് വിരല്‍ വെച്ചു.
ഏഴ്ശൻ അതിശയം നടിച്ചു മൂക്കത്ത് വിരല്‍ വെച്ചു.
"അപ്പൊ നെന്‍റെ കക്ഷത്തെന്താ രാമാ ?"
"അത് വെളമ്പാള്ള വാഴെല്യാ."
"അത് ശരി ! ഞാൻ വിചാരിച്ചു കശുമാവിന്‍റെ ചുള്ളിക്കമ്പോളാന്ന്!."
"അതെന്തൂട്ടിനാ ശങ്ക്വേട്ടാ കശുമാവുംകമ്പ്!?" രാമനു സംശയമായി.
"അല്ല; പുട്ട് തിന്നുമ്പളേയ് പിള്ളേർക്ക് ചങ്കീന്ന് കുത്ത്യെറക്കാൻ എന്തെങ്കിലും കുന്തം വേണ്ട്രോ?."
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ