ക്ഷണപ്രഭാചഞ്ചലം
"ഹലോ....?."
"ങ്ഹാ സഖാവേ, ഇത് ഞാനാണ് ഗോപി. നാളത്തെ അനുസ്മരണ സമ്മേളനത്തെക്കുറിച്ച് ഓർമ്മിപ്പിക്കാൻ വിളിച്ചതാ."
"അനുസ്മരണമോ?."
"അതെ?."
"ആരുടെ?."
"സഖാവ് വാസുദേവന്റെ?."
"സഖാവ് വാസുദേവനോ?."
"അല്ല; സഖാവ് ബാലചന്ദ്രനല്ലേ സംസാരിക്കുന്നത്?."
"സഖാവ് എനിക്കിഷ്ടമുള്ള വാക്കാണ്.
പക്ഷെ നിങ്ങളുദ്ദേശിക്കന്ന ആളല്ല ഞാനെന്നു തോന്നുന്നു."
"സഖാവ് പി.ബാലചന്ദ്രനല്ലേ?."
"സി.പി.ഐ. ലീഡർ?."
'അതെ?."
"സോറി, ഞാനദ്ദേഹമല്ല ട്ടോ!. ഞാൻ പറങ്ങോടത്ത് ബാലചന്ദ്രൻ. പാര്ട്ടിയില്ല.
എ കോമണ് മാന്."
"ഓ സോറി സുഹൃത്തേ നമ്പര് തെറ്റിയതാ!."
" തീര്ച്ചയായും. പക്ഷെ സാരല്ല്യ."
............................................................................
"ഹലോ.....?."
"ഹലോ ബാലേട്ടനല്ലേ?."
"അതെ?."
"ങ്ഹാ, ബാലേട്ടാ ഞാനാണ് ശരത്. പ്രൊഡക്ഷന് മാനേജര്. ബാലേട്ടന് പതിനേഴ്, പതിനെട്ട്, പത്തൊമ്പത്. മൂന്ന് ദിവസം. ലൊക്കേഷന് കൊച്ചി. ഓര്മ്മിപ്പിച്ചതാ."
"ഏതു സിനിമ?."
"................യുടെ?."
".............. യുടേയോ?."
"അതെ?.'
"അയ്, ഞാനതിലില്ലിലോ?.'
" അയ്യോ ബാലേട്ടാ ഇല്ലെന്നോ!."
"അങ്ങനെ ഒരു വര്ക്ക് എനിക്കില്ലല്ലോ ഭായ്?".
"ശ്ശോ!. അപ്പൊ ഇത് ബാലേട്ടനല്ലേ?.പി. ബാലചന്ദ്രൻ?. ആക്റ്റര്‍.....സ്ക്രിപ്റ്റ് റൈറ്റര്!?."
"പി.ബാലചന്ദ്രൻ തന്നെ; പക്ഷേ പറങ്ങോടനാ. പറങ്ങോടൻ ബാലചന്ദ്രൻ. തൃശൂർ."
"അയ്യോ സോറി സർ, നമ്പർ തെറ്റീന്ന് തോന്നുന്നു!."
"തെറ്റിയതു തന്നെ. സാരല്ല്യ."
:
:
:
എന്തോ; മൂന്നാല് നിമിഷത്തേക്കാണെങ്കിലും വലിയവനാകാൻ ഇടക്കിടെ ഭാഗ്യമുണ്ടാകാറുണ്ട്!.
ങ്ങ്ഹാ...അതൊക്കേയൊരു കാലം!.
(കൊച്ചുപ്രേമന് മട്ടില്)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ