ബുരി നജർവാലേ തേരാ
ഇടവഴി തിരിഞ്ഞ് മെയിൻ റോഡിൽ കയറിയപ്പോഴാണ് എതിരെ നിന്ന് L സ്റ്റിക്കർ ഒട്ടിച്ച് വെച്ച ഒരു മാരുതി കാർ പതുക്കെ വന്നു നിന്നത്. അടുത്തിരുന്ന പരിശീലകൻ വണ്ടി നിർത്തിയതെന്തിനാണെന്ന ശാസനാദൃഷ്ടിയോടെ പരിശീലനാർത്ഥിയെ ഒന്നു നോക്കി.. പെട്ടെന്ന് എൻ്റെ പിന്നിൽ നിന്നു വന്ന മോട്ടോർ സൈക്കിൾവാഹനനെ പരിശീലനാർത്ഥി വിളിച്ചു നിർത്തി മാസ്ക്ക് താടിയിലേക്കു താഴ്ത്തി.
"മോഹനാ!."
"അ: വിജയേട്ടനാ?. ദെന്താപ്പദ്!.''
"ഒന്ന് പഠിച്ചിരിക്കാന്ന് വിചാരിച്ചു."
"നല്ലതാ. പക്ഷേ ഇക്കണ്ട കാലായിട്ട് ഇപ്പഴാ വിജയേട്ടനിത് തോന്നീത്?."
"പഠിപ്പിന് പ്രായണ്ടാ മോഹനാ?. എന്തെങ്കിലും ആവശ്യം വന്നാ പ്രയോജനപ്പെടൂലോ?. ബെറ്റർ ലേറ്റ് ദാൻ....''
".... നെവർ. അതൊക്കെ ശര്യാ. പക്ഷേ ഞാൻ പ്രായത്തിൻ്റെ കാര്യല്ല പറഞ്ഞത്. ടൈമ്. ടൈമത്രക്കങ്ങട് ശര്യായില്ല!."'
''അയ്; എന്താ നീയങ്ങനെ പറഞ്ഞേ?. ടൈമിനെന്താ ദോഷം?."
"ഒന്നൂല്ല്യ കൊറോണ്യൊക്കെ കഴിഞ്ഞിട്ട് ഇണ്ടോ ഇല്ല്യേന്നൊരു തീരുമാനായിട്ട് പോരേന്ന് തോന്നി."
"ബെസ്റ്റ്!. നേരം വെളിച്ചാമ്പോ നെനക്ക് നല്ല തൊന്നും പറയാൻ കിട്ടീല്ല്യല്ലേ!."
"നേരം പോണു. സാറ് ഫസ്റ്റിലിട്ട് വണ്ടീട്ത്തേ...!."
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ