വീണിടം വെടിപ്പ്
"അഹമ്മത്യല്ലേ ഈ കാട്ടണത്! വയസ്സെഴുവത്തൊന്നാ, ഓർമ്മവേണം ട്ടാ!"
വീണിടം വെടിപ്പ്
"അഹമ്മത്യല്ലേ ഈ കാട്ടണത്! വയസ്സെഴുവത്തൊന്നാ, ഓർമ്മവേണം ട്ടാ!"
അനശ്വരം
മുപ്പത്തഞ്ച് വർഷം മുമ്പ് തൃശ്ശൂർ രാഗത്തിൽ 'ഒരു വടക്കൻ വീരഗാഥ' കാണാൻ പോയപ്പോൾ കൂടെ അമ്മയുണ്ടായിരുന്നു. അമ്മ ജീവിതത്തിൽ തിയ്യറ്ററിൽ കാണുന്ന രണ്ടാമത്തെ സിനിമ. ആദ്യത്തേത് 1961 ൽ ജോസ് തിയ്യറ്ററിൽ കണ്ട ഉണ്ണിയാർച്ച. അമ്മ കണ്ട രണ്ടു സിനിമകളുടേയും കഥ ഒന്നായത് യാദൃശ്ചികമല്ല. കാരണം വെറും നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന അമ്മയുടെ ഏക സാഹിത്യ പരിചയം വടക്കൻപാട്ടായിരുന്നു. നാട്ടിലെ പൂരപ്പറമ്പിൽ എതോ വർഷത്തെ പൂരത്തിന് വാങ്ങിച്ച വടക്കൻപാട്ടു ബുക്ക് കുറെ കാലം അമ്മ ഭദ്രമായി മുണ്ടു പെട്ടിയിൽ സൂക്ഷിച്ചു വെച്ചിരുന്നു. ഏതാണ്ടൊക്കെ കാണാപാഠമായി അമ്മ പാടുകയും ചെയ്തിരുന്നു. കാഴ്ച ശക്തി കുറഞ്ഞും പുസ്തകം പഴകി നുലഞ്ഞും വായന ബുദ്ധിമുട്ടായി വന്നപ്പോൾ അത് ഈണത്തിൽ പാടുക എന്ന ദൌത്യം കോളേജിൽ പഠിച്ചിരുന്ന ചേച്ചിയിൽ വന്നുചേർന്നു. എല്ലാവർക്കും എന്ന പോലെ അമ്മയ്ക്കും ആരോമലും ആർച്ചയും തന്നെ ആരോമലുണ്ണികൾ. ചന്തുവിനെ പറ്റി മിണ്ടരുത് അത്രക്ക് വെറുപ്പ്!.
മാർച്ച് ....
സർവ്വസജ്ജം
ബാലൻ
എഴുപതുകളുടെ അവസാനത്തിലാണ് ഞങ്ങൾ പരിചയപ്പെടുന്നത്. ബാലൻ തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ ആദ്യ ബാച്ച് വിദ്യാർത്ഥിയായിരിക്കെ. നാട്ടിൽ തൊഴിലില്ലായ്മ മുടിയഴിച്ചാടുമ്പോൾ അച്ഛനമ്മമാരുടെ നെഞ്ചിൽ തീ കോരിയിട്ട് ഹൈദരബാദിൽ കേന്ദ്ര പൊതുമരാമത്ത് വകുപ്പിലെ ജോലി രാജി വെക്കുകയും നാട്ടിൽ നാടകം കളിച്ചു നടക്കുകയും ചെയ്ത (മൂത്ത ജ്യേഷ്ഠൻ രോഷത്തോടെ പറഞ്ഞ അപായകരമായ ആത്മവിശ്വാസം) എൻ്റെ അഹമ്മതി ജീവിതത്തിൻ്റെ നാളുകളിലൊന്നിൽ.
പോറാട്ര ആസ്വാദനക്കുറിപ്പ്
വി.സി. നാരായണൻ.