പോറാട്ര ആസ്വാദനക്കുറിപ്പ്
വി.സി. നാരായണൻ.
പൊറാട്ര വായിച്ചു, ഇഷ്ടപ്പെട്ടു.
അന്ന് കണ്ടപ്പോൾ പറഞ്ഞതു പോലെ ഗഹനമായ വിഷയങ്ങളോ സങ്കീർണമായ ഭാഷയോ ഒന്നും ഈ പുസ്തകത്തിലില്ല. ഗ്രാമവും ഗ്രാമവാസികളും അവരുടെ ജീവിതഗാഥയും ഇളംകാറ്റ് പോലെ വായനക്കാരെ തഴുകി കടന്നു പോകുന്നു. നല്ല ഒബ്‌സർവേഷൻ ഉള്ള ഒരു എഴുത്തുകാരനെ ഓരോ പേജിലും കാണാം.
കൂട്ടുകൃഷി എന്ന കഥയിലെ മെഡിക്കൽ സർട്ടിഫിക്കറ്റ് പോലെയുള്ളതു ഞങ്ങളും ധാരാളം വിൽക്കുകയും വാങ്ങുകയും ചെയ്തിട്ടുണ്ട് .പന്തിപ്പാടയിലൂടെ ഉരുൾപൊട്ടലിൽ ഒളിച്ചു പോയ ബോസിന്റെ നിസ്സഹായത നമ്മളിൽ മിക്കവാറും അനുഭവിച്ചിട്ടുള്ളതായതുകൊണ്ട് അതിലെ നർമ്മം കൂടുതൽ മൂർച്ചയുള്ളതായി തോന്നി. വാങ്ങി വെച്ച വെള്ളം തൃശ്ശൂർ ഭാഷയുടെ തനിമയാൽ ഊഷ്മളമായി.
പഴക്കമുള്ള ഒരു ഓർമ്മ ഓടിയെത്തി. മുഖത്തൊരു പുഞ്ചിരി തേച്ചു പോവുക എന്ന പ്രയോഗം നന്നായി(മീറ്റിങ്). ബീഡിക്കെട്ടും തീപ്പെട്ടിയും അച്ഛന്റെ കാൽക്കൽ വീണു വണങ്ങി എന്നതിലുമുണ്ട് പുതുമ (സന്നത്)
ഇനിയും എഴുതുക. എഴുത്തിന്റെ തച്ചും കണക്കും താങ്കൾക്ക് നന്നായി വഴങ്ങും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ