2022 സെപ്റ്റംബർ 16, വെള്ളിയാഴ്‌ച

മധുരോദാരം

 


മധുരോദാരം


ബാലേന്ദ്രന് ഷുഗറ്ണ്ടാ?

ലേശം.

മര്ന്ന് തൊടങ്ങ്യാ?

ഇല്ല്യ.

നിയന്ത്രണാവും ല്ലേ?

പിന്നെ!.

എങ്ങന്യൊക്ക്യാ?

ചായേല് തീരെ മധുരൊഴിവാക്കി. നോ കോമ്പ്രമൈസ്!.

ഗുഡ്. പിന്നെ?

ചോറ് കൊറച്ച് ചപ്പാത്തി കൂട്ടി. ബ്രേക്ക്ഫാസ്റ്റിന് ഇട്ളി ഒന്നു കുറെ ഏഴാക്കി.
ഭേഷ്!

കൂടേള്ള പുഴുങ്ങ്യേ നേന്ത്രപ്പഴം ഒന്ന് മാത്രാക്കി. അത്താഴപ്പൊറമേ നേന്ത്രൻ ഒഴിവാക്കി പാളേങ്കോടനാക്കി.

ഹേയ്! പിന്നെ? കേക്കട്ടെ കേക്കട്ടെ.

ലഡു ജിലേബി കേക്ക് പായസം തൊടങ്ങ്യേല് നിയന്ത്രണം ഏർപ്പെട്ത്തണ കാര്യം പരിഗണനേല്ണ്ട്.

നല്ല കാര്യം. ചോയ്ക്കട്ടെ; ഏറ്റവും അട്ത്ത് ടെസ്റ്റീതതെന്നാ?

അധികായിട്ടില്ല്യ, എഴ് മാസം മുമ്പ്.

എത്ര്യാർന്നു?

ഇരുനൂറ്റാറ്.

നല്ല നമ്പറാ! ട്ടോ ബാലേന്ദ്രാ,

മഹാദേശക്കാരടെ കഥ പോല്യായീണ്ട് തന്റെ നിയന്ത്രണം!

എന്താദ്?

കന്നു പൂട്ടി ചില്ല് പോലെ നെരപ്പാക്ക്യേ കണ്ടത്തില് വിത്തെറ്യേണോന്റെ കാലടി പതിഞ്ഞ് ഭംഗികേടാവണത് ഒഴിവാക്കാൻ പണ്ടവര് ഒരുപായം കണ്ടെത്തി. എന്താന്നോ? വെതക്കാരനെ ഒര് കട്ടിൽലിരിത്തീട്ട് നാലാളത് കണ്ടത്തില് ചൊമന്നു നടന്നു. കേട്ട്ണ്ടോ താനീ കഥ?

ഇല്ല്യ.

ങ്‌ഹാ, ന്നാ കേക്കണം!.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ