2021 ഏപ്രിൽ 15, വ്യാഴാഴ്‌ച

ഗ്ലാസ് മോര്‍

 

ഗ്ലാസ് മോര്‍


"ങ്ഹ! ഹല്ല, ദാരാദ് മ്മടെ പർങ്ങോടത്തെ ചന്ദ്രനല്ലേ?. ദെപ്പൊ വന്നൂ?."

"ഒരാഴ്ച്യായി."

"ഉവ്വാ!. ഞാറിഞ്ഞില്ല്യാട്ടാ. നീയിപ്പെവട്യാ?."

"മഡ്രാസ്. രാമേട്ടൻ വലിക്ക്യോ?."

"അ...ഏയ്...ഇല്ല്യ.... വേണ്ട!..

പത്ത് പന്ത്രണ്ട് കൊല്ലായിണ്ടാവില്ല്യേ നീയ് നാട് വിട്ടട്ട്?."

"പതിനാല്."

"ങ്ഹാ! ആള് വല്ലാണ്ട് മാറീട്ടാ. കണ്ടപ്പൊ പെട്ടന്നങ്ങട് മൻസിലായില്ല്യ!."

"ഹഹ!. കാലം കൊറെ കഴിഞ്ഞില്ല്യേ രാമേട്ടാ?."

"അതേതെ!. അവടെ മദിരാശീലെന്താ നെനക്ക് പണി?."

"കമ്പനീലാ. വരട്ടെ രാമേട്ടാ; ടൌൺലൊന്ന് പോണം."
:
:
:
"ങ്ഹും!, ന്താ ചെക്കൻ്റൊരു ഗമ!. നാട്ടാരടെ വളപ്പിലെ അണ്ടീം പറക്കി

നടന്നേർന്നോനാ. "

"അച്ഛൻ ശിപായീം തള്ളക്ക് മനക്കല് പണീം!."

"കമ്പനീലാത്രേ. എന്തൂട്ട് കമ്പന്യാണാവോ!."

"കമ്പനി വേറെന്തൂട്ടാവാനാ? അതന്നെ!."

"ഏത്?."

"ഗ്ലാസ്മോർ!."

"അതെന്തൂട്ട് കമ്പന്യാണ്ടാദ്?."

"ഗ്ലാസ്മോർ. അറീല്ല്യേ; സെയ്ദാ പേട്ടില് ചെട്ട്യാരടെ ഹോട്ടൽലേയ് ചായ കുടിച്ച് പോണോരുടെ ഗ്ലാസ് മോറല്!. രാത്ര്യായാ ഇട്ട്ളിക്കരക്കലും!."

" ഹ ഹ ഹ ഹത് ശരി!. അപ്പൊ ഹോട്ടല് പണ്യാല്ലേ!. ഔ! സിസ്സറിൻ്റെ പാക്കറ്റ് നീട്ടീട്ട് 'വലിക്ക്യോ?' ന്നാങ്ങട് ചോയ്ക്കണ കണ്ടാണ്ടലോ!. പോട്ടെ; നീയ്യൊരു ബീഡീട്ത്തേ."
:
:
:
പണ്ടൊക്കെ അങ്ങിനെയായിരുന്നു.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ