ആനക്കൊമ്പ്
"ആനേടെ കൊമ്പ് എട്ക്കണത് എങ്ങന്യാന്നറ്യോ തനിക്ക്?."
"മറവു ചെയ്യണേന് മുമ്പ് വെട്ടിപ്പൊളിച്ച്ട്ക്കും."
"അത് ചത്ത ആനേട്യല്ലേ?. ജീവള്ള ആനേടെ കൊമ്പ്."
"ജിവള്ള ആനേട്യാ!."
"അതെ. വെറും ആന്യല്ല; മദെളകി ഓടി വരണ ആനേടെ!."
"!!??."
"എന്തേ ?. അസാദ്ധ്യാന്ന് തോന്നീണ്ടാവും ല്ലേ?. പക്ഷേ സംഗതി നിസ്സാരാ."
"!!!???."
"ഓടി വരണ ആനേടെ മുമ്പിലിക്ക് നമ്മടെ ഉടുമുണ്ടങ്ങട് ഊരി എറ്യ."
"!!!!????."
"പറന്നു വരണ മുണ്ട് പിടിച്ച് നെലത്തിട്ടിട്ട് അതില് കുത്തി ആന മദം തീർക്കും. മുണ്ട് കീറി കൊമ്പ് കുടുങ്ങിയ സമയം നോക്കി മുണ്ട് പിടിച്ച് രൊറ്റ വലി. ഠിം! ദേ കെടക്കണു രണ്ട് കൊമ്പും പറഞ്ഞ് മുണ്ടിൻ്റുള്ളില്. പക്ഷേ ചോര പ്രളയാവും ട്ടാ!. "
"ഗോവാൽഷ്ണാ..........!?."
"എന്തേ?."
"തനിക്ക്....!?."
"വട്ടായീന്ന് വിചാരിച്ചാ?."
"ഏയ്, അങ്ങനൃല്ല; കടിക്കാൻ വരണ പട്ടീടെ നേരെ പ്രയോഗിക്കണ പണ്യല്ലേദ്?."
"അല്ല, വെറും തെറ്റിദ്ധാരണ്യാദ്!. പട്ടീടെ പല്ല് കിട്ടീട്ട് മ്മക്കെന്ത് കാര്യാടോ?."

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ