IN MEMORIAM
"ഡാ, ഡാ .... ദദ് നോക്ക്യേൻ!."
ആൽത്തറ വർത്തമാനങ്ങൾക്കിടയിൽ എല്ലാവരുടേയും ശ്രദ്ധ തിരിച്ചു കൊണ്ട് ഗോപി വഴിയിലേക്ക് വിരൽ ചൂണ്ടി.
"എന്തൂട്ടാണ്ടാ?."
"രണ്ട് പശുക്കള് പോണ കണ്ടാ?."
"കണ്ടു?."
"കുന്നത്തെ ഗോപാലൻന്നായരടെ പശുക്കളാ. നടൂത്താറ പറമ്പില് മേയാൻ പൂവ്വാണ്."
"അതിന്?. നീ കാര്യം പറേര!."
ജോണിന് എളകി.
" കേക്കണ്ട വിശേഷാ. അതിൻ്റെ പിന്നില് നടക്കണ ആ നായേ കണ്ടാ?. പശുക്കൾടെ പിന്നാൽന്ന് പൂവില്ല്യ നായ."
"ഏതാ നായ?."
"ഗോപാലന്നായരട്യന്നെ. എന്നും പശുക്കളെ തീറ്റിക്കാൻ കൊണ്ടോണതും കൊണ്ടരണതും അവനാ."
"അയ്, നായേടെ കയ്യില് മുട്യേൻ കോലൊന്നും കാണാല്ലിലോ?."
"തമാശ വിട് ബാലന്ദ്രാ!. ഒന്നൊന്നര മൈല് നടന്ന് പശുക്കളെ പറമ്പിലെത്തിച്ചിട്ടാ നായ മടങ്ങ്വാ!."
"ന്ന്ട്ടോ?."
"ഉച്ചിരിഞ്ഞാ അവൻ പോയി ഒക്കേറ്റിനേം തൊളിച്ച് കൊണ്ടരും. എടക്കെങ്ങാനും പശുക്കള് വഴി മാറ്യാണ്ടലോ നായ മുമ്പില് ചെന്ന് കൊരച്ച് നേരെ നടത്തിക്കും!."
"ഗോപി പറേണത് ശര്യാ ട്ടാ.....
പോക്കറ്റിൽ നിന്നൊരു കാജാ ബീഡിയെടുത്ത് കൊളുത്തി ഒരു കവിൾ പുകവിട്ടു കൊണ്ട് പുഷ്ക്കരൻ തുടർന്നു.
".....പശുക്കള് കൂടാണ്ട് ഗോപാലന്നായർക്ക് ഒരേറ്* പോത്തൂണ്ട്. കോളില് കൃഷിപ്പണി തൊടങ്ങ്യാ വെളുപ്പിന് പോത്തുങ്ങളെ ഉഴാൻ കൊണ്ടോണത് നായാ. ഗോപാലന്നായര് കാപ്പുടിച്ച് പാടത്ത് ചെല്ലുമ്പഴക്കും നായേം കന്നാല്യോളും കണ്ടത്തില് റെഡി!."
'സംഭവണലോഷ്ടാ!."
"കേക്കട, കഴിഞ്ഞില്ല്യ!. നായര് നൊകം വെച്ച് കണ്ടം പൂട്ടാൻ തൊടങ്ങ്യാ നായേം പണി തൊടങ്ങും."
"എന്ത് പണി?."
"കൈക്കോട്ട് പണി!. കണ്ടത്തിന് വരമ്പ് വെക്കണ കണ്ടാണ്ടലോ കൊത്യാവും!."
:
:
ആനക്കഥകൾക്കിടയിൽ പട്ടികളെയൊക്കെ ആരോർക്കാൻ!.
അൺസങ്ങ് ഹീറോസ്!.
-----------------------------------
*ഒരേറ് = ഒരു ജോഡി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ