അറ്റ കൈ
അത്തം നാളാണ് അന്നെന്നോർ ത്തപ്പോൾ റിട്ടയേഡ് താസിൽദാർ പരമേശ്വരമേനോൻ വായിച്ചിരുന്ന പത്രം ടീപോയിലിട്ട് എഴുന്നേറ്റു. ഭാര്യ ക്ഷേത്രത്തിൽ പോയിരിക്കുന്നു. തിരിച്ചു വരാറായിട്ടുണ്ട്.ഇനിയും വൈകിക്കണ്ട, ഇതാണ് അവസരം. മേനോൻ അകത്തു . പോയി ചിക്കാഗോയിലുള്ള മകനെ വിളിച്ചു.
"ഗുഡ് മോണിങ്ങ് അച്ഛാ!."
"നോട്ട് ദാറ്റ് ഗുഡ് മോനെ."
"എന്താച്ഛാ!. അസുഖം വല്ലതും!."
"നേരെ ചൊവ്വേ പറയാം, ഞാനും അമ്മയും വേർപിരിയുന്നു."
"ഒ ഗോഷ്!. അച്ഛാ, എന്തായിദ്!. ആർ യൂ കിഡിങ്ങ്!."
"ഇതു വരേയ്ക്കും നിങ്ങളോട് പറഞ്ഞില്ലെന്നേയുള്ളു. ഇനിയും വയ്യ!."
"നോ!! അച്ഛാ, ഹാവ് യൂ ഗോൺ ക്രേസി!?."
"നോട്ടറ്റോൾ!. ഞങ്ങൾക്ക് രണ്ടു പേർക്കും പരസ്പരം കണ്ടൂടാണ്ടാ യിരിക്കുന്നു, ഒരു നിമിഷം പോലും!."
"അച്ഛാ...!."
"നോ!. ചേച്ചിയോട് നീതന്നെ വിളിച്ചു പറയ്. എനിക്ക് വയ്യ!. ഞാൻ വെക്കുന്നു."
"അച്ഛാ വെക്കരുത്...! പ്ലീസ്.."
"ഡൂ വാട്ട് ഐ ഹാവ് സെഡ്!."
മേനോൻ ഫോൺ ശബ്ദത്തിൽ വെച്ചു.
ചിക്കാഗോയിൽ നിന്നും ലണ്ടനിലേക്ക് മകൻ്റെ വിളി പറന്നു.
"ചേച്ചീ....!."
"ഷട്ടപ്പ് യൂ.....!. എന്താടാദ്!. ആർ ദേ മാഡ്!. വയസ്സ് കാലത്തോരോ...!. ഇത് നടക്കില്ലട!. നടക്കാൻ പാടില്ല. നീ വെച്ചോ. ഇക്കാര്യം ഞാനേറ്റു."
മകൾ അച്ഛനെ വിളിക്കുമ്പോൾ ജ്വലിച്ചു.
"അച്ഛാ! വാട്ട് ദ ഹെല്ലീസ് ദിസ്!. എന്താച്ഛാ നിങ്ങൾക്ക് രണ്ടാൾക്കും ഭ്രാന്തായോ!. ഈ വയസ്സ് കാലത്ത്; ഇല്ല്യ, ഇത് നടക്കില്ല്യച്ഛാ!. ഞങ്ങള് സമ്മതിക്കില്ല്യ. ഞാനന്യേനെ തിരിച്ച് വിളിക്ക്ണ്ട്. ഞങ്ങള് രണ്ടു പേരും ഓണത്തിനു മുമ്പെത്തും. അതു വരെ ഒന്നും ചെയ്യരുതച്ഛാ, അച്ഛൻ്റെ മോളാ പറേണേ, പ്ലീസ്! "
:
:
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ