2018 ഏപ്രിൽ 8, ഞായറാഴ്‌ച

പ്രതീക്ഷ

                                           പ്രതീക്ഷ 


"ഹലോ."

"ബാലേട്ടാ..."

ചെന്നൈയിൽനിന്ന് ജൂനിയർ സുഹൃത്താണ് . കുറെ കാലമായി വിളിച്ചിട്ട് എന്തെങ്കിലും വിശേഷം കാണും .

"ങ്ഹാ പറേടാ." 

"ബാലേട്ടൻ ഹൈദരബാദിലാല്ലേ?."

"അതെ, എങ്ങനെ മനസ്സിലായി ?."

"ഫേസ്ബുക്കില് കണ്ടു."

"ഓ."

"എല്ലാർക്കും സുഖല്ലേ?."

"സുഖം . പിന്നെന്താ വിശേഷം?."

"വിശേഷണ്ട്  ബാലേട്ടാ,  എൻ്റെ  ബൈക്ക്  കളവു പോയി."

"അയ്യയ്യോ അതെങ്ങനെ?."

"റോഡില് വെച്ച് ഹോട്ടൽല് കേറീതാ . തിരിച്ചു വന്നപ്പോ സാനല്ല്യ!."

"പുത്യേ ബൈക്കല്ലേ?."

"പിന്നെ!. നാല് മാസായിട്ടുള്ളോ!."

"ന്നട്ട്  കംപ്ലെയിന്റീതോ?."

"ഉവ്വ് .നാലീസായി."

"എന്തെങ്കിലും വിവരം?."

"ഒന്നൂല്ല്യ . തുമ്പ് കിട്ടിയാ വിളിക്കാന്ന് പറഞ്ഞു. "

"കിട്ടിയാ ഭാഗ്യം അല്ലേ ?."

"മൂന്നു മാസം കഴിഞ്ഞാ രക്ഷപ്പെട്ടു!."

"അതെന്താദ് ?."

"അത് കഴിഞ്ഞാ  നോൺ  ട്രേസബിൾ റിപ്പോർട്ട് കിട്ടും." 

"ന്നട്ടോ ?

"അപ്പൊ  ഇന്ഷൂറൻസ് ക്ലെയിം  ചെയ്യാൻ  പറ്റും."

"അതിനു മുമ്പ് കിട്ടട്ടെ."

"വേണ്ട കിട്ടണ്ടാ ബാലേട്ടാ!. "

"എന്ത്! കിട്ടണ്ടാന്നാ!?."

"അതെ ബാലേട്ടാ ,ഇനീപ്പോ ആ വണ്ടി കിട്ടീട്ട്  കാര്യല്ല്യാ."

"അതെന്താ ?."

"ഒന്നിനും കൊള്ളാണ്ട് അതിൻ്റെ  ഷേപ് മാറീണ്ടാവും .  ഡ്രഗ് , ഗുണ്ടാ   കമ്പനികളാവും കൊണ്ട് പോയീത്. അപ്പാലോചിക്കാലോ?."

"അത് ശരി!. അപ്പൊ പോയ വണ്ടി കിട്ടരുത് അല്ലേ?."

"ഒരിക്കലും!. "











ക്ലെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ