പരിഹാരം
ഒരു ലൈൻ ബസ് യാത്രക്കിടയിൽ പിന്നിലെ സീറ്റില്‍നിന്നും കേട്ടത്:
"ദെവടന്നാ സൂമാരേട്ടന്‍?."
"ഞാന്‍ ആസ്പത്രീന്ന്."
"ഉം? ദെന്തേ?."
"ചെക്കനെ പിന്നേം അഡ്മിറ്റീതു. പനി."
"അയ്! ദിന്നാളല്ലെ ചെക്കന്‍ പനി മാറി ആസ്പത്രീന്ന് പോന്നത്!."
"അതേന്നേയ്!. ഒരാഴ്ച്ച്യായില്ല്യ. ഇതിപ്പോ ഒരു മാസത്തില് മൂന്നാമത്തെ തവണ്യാ!."
"ദെന്താപ്പദ് പനി വിട്ട് മാറാത്ത്!."
"എന്താറീല്ല്യ. ടെസ്റ്റോളൊക്കെ വേണ്ടത് നടത്ത്ണ്ട്."
"എന്താ ഡോക്ട്ടറ് പറേണേ?."
"കൊഴപ്പല്ല്യ പേടിക്കണ്ടാന്നൊക്ക്യാ പറേണ്."
"ങ്ഹും... അവരതൊക്കെ പറേo!. അതും വിശ്വസിച്ച് പനി ങ്ങനെ വെച്ച് കളിക്കണതത്ര നന്നല്ലാട്ടാ സൂമാരേട്ടാ!."
"ഞാഞീപ്പെന്താ ചെയ്യ്വാ രാമഷ്ണാ?."
"പേടിക്കാണ്ടിരിക്ക്, വഴീണ്ട്."
"എന്താദ്?."
"സൂമാരേട്ടന്‍ ഒരു പണിക്കരെ കാണ്!."
"ന്നട്ട്?."
"ഒന്നു പ്രശ്നം വെപ്പിക്ക്. ഗ്രഹപ്പിഴോള് വല്ലതും കാണും. പണിക്കര് നോക്ക്യാലേ അതെന്താന്നറീള്ളോ. പരിഹാരോo പറഞ്ഞരും. അതില് പറേണ പോല്യോക്കെ ചെയ്താ ഒക്കെ ശര്യാവും.സൂമാരേട്ടന്‍ വാ മ്മക്ക് കോലഴി വര്യൊന്ന് പൂവാം!."
"രാമഷ്ണാ...!?."
"അതേന്ന്!."
ഉപദേഷ്ടാവിനെ ഞാനൊന്നു തിരിഞ്ഞു നോക്കി.
നല്ലോരു ചെറുപ്പക്കാരന്‍!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ