ജൈവാജൈവം
രണ്ടു വർഷം മുമ്പ് ഒരോണണക്കാലത്ത് വടക്കാഞ്ചേരിയില്‍ ഒരു കല്ല്യാണത്തിന്‍റെ ബുഫേ മേശയിലെ 'ജൈവ വൈവിധ്യം' മുക്തകണ്ഠം ആസ്വദിച്ചുകൊണ്ടിരുന്നപ്പോള്‍ അവിഹിതമായി കേട്ടത്:
"ഒണോക്കെങ്ങനെ നന്നായാ മേന്‍നേ?."
"ങ്ഹാ, തരക്കേടില്ല്യാണ്ട് പോയി. ഇക്കൊല്ലം വെഷല്ല്യാത്ത സാനങ്ങള് കിട്ടീത് വല്ല്യേ കാര്യായി!."
"പഴത്തിന്‍റെ കാര്യാ പറേണേ?."
"പഴത്തിന്‍റേന്നല്ല എല്ലാം! അരീം പച്ചക്കറീം ഒക്കെ ജൈവാര്‍ന്നു."
"എവടന്ന് കിട്ടീ?."
"സ്വയംസഹായത്തീന്ന്!."
"ഓ, അവര്‍ക്ക് ജൈവക്കൃഷീണ്ടോ?."
"പിന്നില്ല്യാണ്ട്! രണ്ടേക്കര്‍ലായിരുന്നു പരിപാടി!."
"സംശയം ചോയ്ക്കട്ടെ; ശരിക്കും ജൈവകൃഷ്യാര്‍ന്ന്വോ?."
"എന്താങ്ങനെ ചോദിച്ചേ?.".
"അല്ല; പലരും സംശം പറേണ്ടേയ്!."
"ഒരു സംശോല്ല്യ, നൂറു ശതമാനം ജൈവാ!."
"എന്തോ!. രാസവളോ കീടനാശിന്യോ ഒന്നും പ്രയോഗിച്ചില്ല്യാന്നൊക്കെ പറേമ്പോ ഇക്കാലത്ത് വിശ്വസിക്കാന്‍ ഇത്തിരി പ്രയാസാ മേന്‍നേ.!"
"എന്തായാലും കീടനാശിനി പടി കേറ്റീട്ടില്ല്യ. ഒറപ്പാ!."
"അപ്പൊ രാസവളം?."
" ലേശം യൂറിയ."
"അങ്ങനെ വരട്ടേ! അപ്പോ യൂറിയ ജൈവായീതെന്നാ?."
"യൂറിയ ലേശട്ടില്ലിങ്ങേ പിന്നെന്തൂട്ട് കോപ്പാ കിട്ട്വാ?."
" അപ്പൊ കീടനാശിന്യാ കൊഴപ്പം ല്ലേ!."
"സംശെന്താ?. അവനാ പെശക്!. അല്ലാണ്ട് ലേശം യൂറിയ തൂളിച്ചോണ്ട് ജൈവം ജൈവല്ലാണ്ടാവില്ല്യ!."
------------------------------------------------------------------------------------
കൂട്ടത്തില്‍ കൂട്ടാവുന്നത്:
"ബാലഷ്ണന്‍ എങ്ങന്യാ എറിച്ചീം മീന്വോക്കെ കഴിക്ക്യോ?."
"ഇല്ല്യ !."
"ഒട്ടും?."
"കൂട്യാല്‍ ഒരു കഷ്ണോo രണ്ടു തുള്ളി വെള്ളോo അത്രന്നെ."
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ