2020 മാർച്ച് 13, വെള്ളിയാഴ്‌ച

പരിണാമം




പരിണാമം

കുറച്ചു വർഷം മുമ്പുവരെ നടക്കുമ്പോഴോ ഓടുമ്പോഴോ വല്ലയിടത്തും കാൽ തട്ടിയോ വഴുക്കിയോ വീണാൽ വീണിടം ഉരുളുവാനുള്ള വിദ്യ അറിമായിരുന്നു. എന്നു വെച്ചാൽ ചുരുണ്ടു മടങ്ങി വീഴ്ചയുടെ ഇമ്പാക്റ്റ് കുറച്ച് ദേഹക്ഷതമൊഴിവാക്കുന്ന തരത്തിലുള്ള നിയന്ത്രിത വീഴ്ചക്കും അനുസാരിയായ റോളിങ്ങിനും ശരീരം വഴങ്ങുമായിരുന്നു. പത്തു നാല്പതു വയസ്സു വരെ ഓടിയും ചാടിയും കളിച്ചിരുന്നതിന്റ ഗുണം.

പക്ഷേ ഇപ്പോൾ സീനാകെ ഡാർക്കായിരിക്കുന്നു. വീണാൽ കൊച്ചു കുട്ടികൾ വീഴുന്ന പോലെ 'പ്ടേ'ന്ന് സാഷ്ടാംഗം തല്ലിയലച്ചാണ് വീഴ്ച്ച. ഏതാണ്ട് കവുങ്ങ് വെട്ടിയിട്ട പോലിരിക്കും!. ഫിയർലസ് ഫോളിങ്ങുമില്ല, റോളിങ്ങുമില്ല!. മകരാസനത്തിൽ പതിഞ്ഞു കിടക്കാം. വേണമെങ്കിൽ കൈകൂപ്പി ശയനപ്രദക്ഷിണം ശ്രമിച്ചു നോക്കാം. അതും പരാജയപ്പെട്ടാൽ 'രക്ഷിക്കണേ!' പരീക്ഷിക്കാം.

എങ്കിലും കൈകാൽമുട്ടുകൾ ഭൂമി തൊടാത്ത വിധം രക്തസാക്ഷ്യമില്ലാത്ത പതനമാണെന്നതും ആന്തരികക്ഷതങ്ങളോ സ്രാവങ്ങളോ ഉണ്ടെങ്കിൽ അത് പൊതുജനം കാണുകയില്ലെന്നതും ഒരാശ്വാസമാണെന്നു പറയാതെ വയ്യ!.

"ഇതെന്താ ഇങ്ങനെ സാർ?."

ഒരു ദിവസം ഡോക്ടറോട് വിഷയം അവതരിപ്പിച്ചു.

"ബാലേന്ദ്രന് വയസ്സെത്ര്യായി?."

"അറവത്താറ്?."

"പിന്നെന്താത്ര സംശയം?."

"എന്താദ് സാർ?."

"അല്ല; ഇന്യൊക്കെ അങ്ങനെരിക്കുംന്ന്. റിഫ്ലക്സ്കളൊക്കെ വീക്കാവല്ലേ?."

"അപ്പോ?."

"അപ്പെന്താ?. നോക്കീം കണ്ടും നടക്ക്വ!. അത്രന്നെ."

ഇപ്പോൾ കാൽക്കീഴിൽ നോക്കി നടക്കുന്നു; പണ്ട് എം.ടി. പറഞ്ഞപോലെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ