2026 ജൂൺ 24, ബുധനാഴ്‌ച

ഉച്ചവാദിനി

 

ഉച്ചവാദിനി 


മഠത്തിൽ വരവ് പഞ്ചവാദ്യം പതി കാലം റെക്കോഡ് ചെയ്യാൻ നിരത്തി വെച്ചിരിക്കുന്ന മൈക്ക് സ്റ്റാൻ്റുകൾ കണ്ടപ്പോൾ അര നൂറ്റാണ്ടു മുമ്പത്തെ നാട്ടിലെ പൂരവും കൊച്ചപ്പേട്ടനേയും ഓർമ്മ വന്നു.

അന്നൊക്കെ കല്യാണ വീടുകളിൽ വേലിയരികിലെ തെങ്ങിൽ കെട്ടിയ ഉച്ചഭാഷിണിയിൽ കായലരികത്ത് വളയണിഞ്ഞു നിന്ന മാപ്പിളപ്പെൺ കൊടിയുടെ പാട്ടു കേൾപ്പിച്ചിരുന്ന തുപോലെ പൂരം പഞ്ചവാദ്യവും മേളവും മൈക്ക് കെട്ടി ഉച്ചഭാഷി ച്ചിരുന്നത് കൊച്ചപ്പേട്ടനായിരുന്നു. അത് തൻ്റെ സവിശേഷാവകാശം ആണെന്ന മട്ടിലായിരുന്നു പൂരം ശബ്ദവും വെളിച്ചവും ചുമതലക്കാ രനായിരുന്ന കക്ഷിയുടെ പെരുമാറ്റം. തൃശ്ശൂരിലെ അന്നത്തെ പ്രശസ്ത ശബ്ദവ്യാപാരികളായിരുന്ന കേരള സൌണ്ട് ഇലക്ടിക്സിൻ്റെ ഡെപൂട്ടി കുൺസ്രാൾമാരിൽ ഒരാളായിരുന്നു കൊച്ചപ്പേട്ടൻ എന്ന വാസുദേവൻ.

പഞ്ചവാദ്യം മൈക്കിൽ കേൾപ്പിക്കുന്ന സമ്പ്രദായം നിരന്തര പരിഹാസത്തിന്നു വിധേയമാകുന്നത് കേട്ട് സഹിക്കാതെ വന്നപ്പോൾ അടുത്താരു വർഷം ഞങ്ങൾ ചെറുപ്പക്കാരെല്ലാവരും ചേർന്ന് കൊച്ചപ്പെട്ടൻ്റെ ശബ്ദാധിനി വേശത്തിനെതിരെ നേരിട്ടു തന്നെ പ്രതികരികരിക്കാൻ ഒരുമ്പെട്ടു. മദ്ദളം തിമില പ്രമാണിമാർക്കു മുന്നിൽ വെച്ച രണ്ട് മൈക്ക് സ്റ്റാൻ്റുകൾക്കൊപ്പം ഇടയ്ക്കക്കാരനരികിൽ ഞെളിഞ്ഞ് കൈകെട്ടി നിന്ന കൊച്ചപ്പേട്ടനോട് മൈക്ക് എടുത്തു മാറ്റാൻ ഞങ്ങൾ ചെന്നു പറഞ്ഞു. അഭിമാനമുണർ ന്നപ്പോൾ കക്ഷി അങ്ങളുടെ ആവശ്യം അവഗണിച്ചു. പിന്നെ താമസിച്ചില്ല ഞങ്ങളെല്ലാവരും ചേർന്ന് വയർ ചുരുട്ടിയെടുത്ത് മൈക്കുകൾ അമ്പലത്തിനുള്ളിൽ കൊണ്ടു വെച്ചു. സംഘബലവും ചോരത്തിളപ്പും കണ്ടാവണം കൊച്ചപ്പേട്ടൻ മൂക്കിപ്പൊടി വലിച്ചു ചോരച്ചു നിന്നതല്ലാതെ മിണ്ടിയില്ല. അധികം താമസിയാതെ തന്നെ സ്ഥലവും വിട്ടു. അമ്പലവുമായി ബന്ധപ്പെട്ട വൈദ്യുതി സേവനങ്ങൾ കക്ഷി അതോടെ അവസാനിപ്പിച്ചു.

ഇന്നും തായമ്പകയ്ക്ക് മൈക്ക് വെക്കുന്ന അനുഷ്ഠാനം ചിലയിടങ്ങളിലുണ്ട്.
See less


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ