സൈക്കിൾ
1969 ലാണ് ഞാൻ ഒരു സൈക്കിൾ സ്വന്തമാക്കുന്നത്. പ്രീഡിഗ്രിക്ക് കേരള വർമ്മയിൽ ചേർന്നപ്പോൾ. സൈക്കി ളായാൽ ബസ്സ് കാത്ത് നിൽക്കുന്ന പ്രയാസം ഒഴിവാക്കാം സമയത്തിന് ക്ലാസിലെത്താം എന്ന് വിശദമാക്കി ഞാൻ സമർപ്പിച്ച പ്രൊജക്റ്റ് വായി ച്ചംഗീകരിച്ച അച്ഛൻ ഒരു നാൾ വൈകിട്ട് ബാങ്കിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയത് 'പെടയ്ക്ക ണ ജാതി' റാലി സൈക്കിളുമായാണ്.
രണ്ടു കൊല്ലം കാനാട്ടുകരയിലേക്ക് സൈക്കിൾ ചവിട്ടി. ബി.എ.യ്ക്ക് ചേർന്നപ്പോൾ ഡിഗ്രിക്ക് മോശമെന്ന് തോന്നി യാത്ര ബസ്സിലാക്കി.
അവസരോചിതമായി അച്ഛനും പ്രവർത്തിച്ചു. പൊടി തട്ടാതെയും തുടയ്ക്കാതെയും ഓയിലിടാതേയും പുതുക്കാട്ട് മനയ്ക്കലെ കിണറ്റിലെ മരയഴിത്തുടിയുടെ ശബ്ദം സൈക്കിൾ ഉണ്ടാക്കിത്തുടങ്ങിയപ്പോൾ അടുത്ത ഓണത്തിനു മുമ്പ് കിട്ടിയ വിലയ്ക്ക് പടിഞ്ഞാറ്റുമുറിക്കാരൻ ഒരു ലോനപ്പന് അച്ഛനതു വിറ്റു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ