മേതിൽ
അത്യന്താധുനിക ജാടക്കാലത്ത് ഒരു പേജു മറിച്ചു നോക്കാതെ സാർത്രിനും കാമുവിനും കാഫ്കയ് ക്കുമൊപ്പം സൂര്യവംശവും കക്ഷത്ത് വെച്ച് ബീഡി വലിച്ചു നടന്നിരുന്ന തല്ലാതെ മേതിലിനോട് ഒരു ദ്രോഹവും പ്രവർത്തിച്ചിട്ടില്ല. 'ഒരു വരിപോലും വായിക്കാതെ മേതിലിൻ്റെ ആരാധക രായവർ' എന്ന കൂട്ടത്തിൽ ചേരാനും അതിനാൽ താല്പര്യമില്ല. എന്നാൽ മേതിലിനെ അറിയില്ലെന്ന് പറയാനും വയ്യ. നേരിട്ടറിഞ്ഞ ഒരു മേതിലുണ്ട്. 1969 ൽ കേരളവർമ്മ കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്ന സമയം ക്യാമ്പസ് ചുമരുകളിൽ പ്രത്യക്ഷപ്പെട്ട ആ പേര് ഇന്നും ഓർമ്മയിൽ സിഗരറ്റ് പുകച്ചു നടക്കുന്നുണ്ട്.
'ചെയർമാൻ സ്ഥാനാർത്ഥി മേതിൽ രാധാകൃഷ്ണനെ വിജയിപ്പിക്കുക.'
എസ് എഫ് ഐയുടെ പൂർവ്വരൂപമായ കെ എസ് എഫിൻ്റെ സ്ഥാനാർത്ഥി യായിരുന്നു മേതിൽ. എതിരാളി കെ.എസ് യുവിൻ്റെ ജീവൻ ബോസ്. കെ എസ് യു കോളേജിൽ സമ്പൂർണ്ണാ ധിപത്യം പുലർത്തിയിരുന്ന കാലം. മേതിലും കൂട്ടാളികളും പരാജയപ്പെട്ടു. ഫലപ്രഖ്യാപനത്തിനു പിന്നാലെ അടി പൊട്ടി. പ്രധാന സ്ഥാനാർത്ഥിയായി രുന്നെങ്കിലും അന്നാണ് മേതിലിനെ ആദ്യമായി കണ്ടത്. ഇഷ്ടികത്തുണ്ടു കളും സൈക്കിൾ ചങ്ങലകളുമായി ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നവരിൽ നിന്ന് സ്വന്തക്കാരെ തെറി പറഞ്ഞ് പിന്തിരിപ്പിക്കുന്ന മേതിൽ......
മേതിലിനെ ആദ്യമായി വായിക്കുന്നത്ആ വർഷത്തെ കോളേജ് മാഗസീനിൽ.
'സർ വാൾട്ടർ റാലി,
സിഗരറ്റൊന്നു പുകച്ചീടാം...'
എന്നു തുടങ്ങുന്ന വരികളുമായി ഒരു കൊച്ചു കവിത.
See less
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ