കോയ്മ
തിരോന്തരത്തൊക്കെ നായരും ഒറ്റപ്പാലം ഭാഗത്തൊക്കെ മേനോനുമാണ് കൂടിയ ഇനങ്ങളെന്ന് കേട്ട പ്പോൾ തൃശ്ശൂക്കാരൻ പറഞ്ഞു:
മ്മടെ തൃശ്ശൂര് രണ്ടും ഈക്വലാ.
എന്താദ്?
ഇവടെ രണ്ടുപേരും സൌഹൃ...അല്ല സൌഭ്രാത്രത്തിലാ.
ക്ലിയറാക്ക്!
ഒരച്ഛനുണ്ടായ മക്കൾലന്നെ നായരൂണ്ട് മേനോനൂണ്ട്.
അതെങ്ങനെ?
എൻ്റെമ്മാമന് നാലാൺമക്കളാ. നാലുപേരും പത്ത് പാസ്സായി ടൈപ്പും ഷോർട്ടാൻ്റും പഠിച്ച് ഡെൽഹീലും ബോംബേലും കൽക്കട്ടേലും പോയി വല്ല്യേ ഉദ്യോഗസ്ഥന്മാരായീപ്പോ അവടത്തെ രീതിക്ക് വാല് വെച്ചു യോഗ്യന്മാരായി. പക്ഷേ ഒരക്കിടി പറ്റി നാൽവർക്കും.
എന്തേ?
പേര് സ്റ്റൈലാക്കുമ്പോൾ ഏകോപ നമില്ലാതെ പോയോണ്ട് രണ്ട് പേർ നായന്മാരും രണ്ടുപേർ മേനോന്മാ രുമായി.
See less
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ