ശരവണം
രാവിലെ ഏഴര മണിക്ക് കാക്കനാട്ടേക്കുള്ള യാത്രാമദ്ധ്യേ ആലുവ 'ദേശ'ത്തുള്ള ശരവണഭവനിൽ നിരാഹാരം മുറിക്കലാണ് പതിവ്.. തിരക്കൊന്നുമില്ലാതെ ചുമരും ചാരി നിൽക്കുന്ന വെയിറ്റർമാർ കെട്ടിയ കൈകളഴിച്ച് വാങ്കോ സാർ പറഞ്ഞ് നിയമസഭയിലെ ഡയസിലേക്ക് സ്പീക്കറെയെന്നോണം തീൻമേശ യിലേക്ക് കൂട്ടിക്കൊണ്ടു പോകും. പിന്നെ ഇട്ളി, മസാല, തട്ട് ദോശകൾ, വട, നെയ്റോസ്റ്റ്, പൊങ്ങൽ ഇത്യാദി കളുമായി കൃത്യവും ഊഷ്മ ളവുമായ സർവ്വീസ്.
ഇന്നാദ്യമായി തിരക്കു കണ്ടു. സ്ഥിരം സീറ്റും വെയിറ്ററും ഭാഗ്യമെന്നോണം കിട്ടിയതുകൊണ്ട് രക്ഷപ്പെട്ടു.
"ദെന്താടീ, പതിവില്ലാത്ത തെരക്ക്!"
"ഒമ്പത് മണ്യായില്ല്യേ അച്ഛാ, പീക്ക് ടൈമാണ്. വെളുപ്പിനേഴുമണിക്കല്ലേ നമ്മള് പതിവ്, ആ സമയത്ത് ഒട്ടും തെരക്ക്ണ്ടാവില്ല്യ."
അത് കറക്റ്റ്!
ശരവണൻ്റെ തട്ടുദോശ സുന്ദരമായപദമെന്നതും കറക്റ്റ്!
See less
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ