ചേരപ്പാടുകൾ
മഞ്ഞച്ചേര മലർന്നു കടിച്ചാൽ മരുന്നില്ലാത്ത ഒരു നാട്ടിൽ ചേരക്കു വിഷമില്ല എന്ന് വിശ്വസിക്കാൻ തക്ക സാഹസികതയും വിപ്ലവബോധവും പുലർത്തിയിരുന്ന ജനങ്ങൾക്കിടയിലേക്ക് കൊടിയ വിഷമുള്ള ചേരപ്പാമ്പുകൾ അണിയണിയായി ഇരച്ചു വന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? . വിശ്വസിക്കണം!.
ആയിരത്തി തൊള്ളായിരത്തി എൺപതുകളിലാണ് വിഷമുള്ള ചേരകൾ നമ്മുടെ നാട്ടിലിറങ്ങുന്നത്. അമ്പലപ്പറമ്പുകളിലും, കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലും ആശ്രമത്തിലെ കശുമാവിൻ തോപ്പിനു നടുവിലെ ഫുടബോൾ ഗ്രൗണ്ടിലുമാണ് ഇടക്കിടെ അവ പ്രത്യക്ഷപ്പെട്ടിരുന്നത്. ശരംവിട്ടപോലെ പാഞ്ഞു വന്നു കാൽപാദത്തിൽ കൊത്തി പച്ചയോടെ ഉയിരെടുത്തു പോയിരുന്ന വിഷച്ചേരകളെ ഒരു ശക്തിക്കും അന്ന് തടയുവാനായിരുന്നില്ല.
വിഷച്ചേരകളെ കുറിച്ച് പറയുന്നതിന് മുമ്പ് വിഷമില്ലാ ചേരകളെക്കുറിച്ചു പറയുന്നത് ഉചിതമായിരിക്കുമല്ലോ?. അവയെക്കുറിച്ചും അവയുടെ അതിജീവനവൃത്തികളെക്കുറിച്ചുമുള്ള പാഠങ്ങൾ ഈയുള്ളവൻ ഉൾക്കൊണ്ടതെങ്ങിനെ എന്ന് പറഞ്ഞാൽ അക്കാര്യത്തിൽ ഒരേകദേശ രൂപം വായനക്കാർക്കു കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. അപ്പോൾ ഗൃഹപാഠം തൊട്ടു തന്നെയാകട്ടെ .
:
:
:
"അയ്യോ......... പാമ്പ് പാമ്പ് !."
"അയ്യോ......... പാമ്പ് പാമ്പ് !."
മധ്യവേനൽ അവധിക്കാലത്തെ ഒരു നട്ടുച്ചക്ക് വീട്ടുവളപ്പിലെ വടക്കു ഭാഗത്തു നിന്നിരുന്ന തൈരാൻ മാവിൽ കയറാൻ പാടുപെട്ടുകൊണ്ടിരുന്ന വലിയൊരു പാമ്പിനെ കണ്ടപ്പോൾ എല്ലാവരും കേൾക്കാനായി ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു. ഭയംകൊണ്ടുള്ള ഹൃദയമിടിപ്പിൻ്റെ ശബ്ദം അപ്പോൾ എനിക്ക് കേൾക്കാമായിരുന്നു.
" സാരല്ല്യട . അതെങ്ങടെങ്കിലും പൊക്കോട്ടെ."
അകായിലെ ഉച്ചമയക്കത്തിൽ നിന്നും തട്ടിപ്പിടഞ്ഞെഴുന്നേറ്റു വന്ന അച്ഛൻ കണ്ടുപിടുത്തം നിസ്സാരവൽക്കരിച്ചു.
" സാരല്ല്യട . അതെങ്ങടെങ്കിലും പൊക്കോട്ടെ."
അകായിലെ ഉച്ചമയക്കത്തിൽ നിന്നും തട്ടിപ്പിടഞ്ഞെഴുന്നേറ്റു വന്ന അച്ഛൻ കണ്ടുപിടുത്തം നിസ്സാരവൽക്കരിച്ചു.
"വല്ല്യേ പാമ്പാ ! വല്ലോരേം കടിച്ചാലോ അച്ഛാ ! ." ഞാൻ നിന്ന് കിതച്ചു.
" അത് ചേര്യാ ചെക്കാ!. കടിക്കില്ല്യ. അതിനു വെഷോല്ല്യ."
അച്ഛൻ മെത്തപ്പായിലേക്കു തിരിച്ചു പോയി.
അച്ഛൻ മെത്തപ്പായിലേക്കു തിരിച്ചു പോയി.
പക്ഷെ ആറാംക്ലാസുകാരന് അതൊരു വിസ്മയകരമായ അറിവായിരുന്നു. കടിയും വിഷവുമില്ലാത്ത പാമ്പോ?. അമ്പിളി അമ്മാമൻ വായിച്ചു നേടിയ എൻ്റെ അറിവിൽപ്പെട്ടിടത്തോളം തക്ഷകനും, കാർക്കോടകനും, വാസുകിയും, അനന്തനും എല്ലാം ഉഗ്രവിഷമുള്ളവരാണ്. മാത്രവുമല്ല രണ്ടു മാസം മുമ്പാണ് ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ അച്ഛൻ മൂർക്കൻ പാമ്പ് കടിച്ചു മരിച്ചത്. പാമ്പ് കടിച്ചാൽ മരിക്കണ്ടേ? . മരിക്കും . അല്ലാത്തതെന്തു പാമ്പ്!.
പിന്നീട് അമ്മയാണ് ചേരനെപ്പറ്റി വിശദമായി പറഞ്ഞു തന്നത്. പറമ്പില് ഒരു ചേരയുണ്ടാവുന്നത് ഐശ്വര്യമാണത്രെ. ഞാൻ കണ്ടത് നമ്മുടെ വളപ്പിലെ ചേരയെയാണ്. അതൊരു നിരുപദ്രവിയും വിശ്വസ്തനുമായ കാവൽക്കാരനാണ്. തൊടിയിലും വീട്ടിലും കയറി കരണ്ടു തിന്നാൻ വരുന്ന എലികളെ പിടിച്ചു ശാപ്പിടുന്ന ചേര വീട്ടിൽ കയറാനിടയുള്ള ചൊറിത്തവളകളെയും വിഴുങ്ങും. പക്ഷെ ചേര മനുഷ്യരെ കടിക്കില്ല. അതിനു മനുഷ്യരെ ഭയങ്കര പേടിയാണ്. നമ്മളെ കണ്ടാൽ അതോടിയൊളിക്കും. ചേരക്കു ഭയങ്കര സ്പീഡാണ് എന്നൊക്കെ 'അമ്മ പറഞ്ഞു തന്നു.
പിന്നീട് അമ്മയാണ് ചേരനെപ്പറ്റി വിശദമായി പറഞ്ഞു തന്നത്. പറമ്പില് ഒരു ചേരയുണ്ടാവുന്നത് ഐശ്വര്യമാണത്രെ. ഞാൻ കണ്ടത് നമ്മുടെ വളപ്പിലെ ചേരയെയാണ്. അതൊരു നിരുപദ്രവിയും വിശ്വസ്തനുമായ കാവൽക്കാരനാണ്. തൊടിയിലും വീട്ടിലും കയറി കരണ്ടു തിന്നാൻ വരുന്ന എലികളെ പിടിച്ചു ശാപ്പിടുന്ന ചേര വീട്ടിൽ കയറാനിടയുള്ള ചൊറിത്തവളകളെയും വിഴുങ്ങും. പക്ഷെ ചേര മനുഷ്യരെ കടിക്കില്ല. അതിനു മനുഷ്യരെ ഭയങ്കര പേടിയാണ്. നമ്മളെ കണ്ടാൽ അതോടിയൊളിക്കും. ചേരക്കു ഭയങ്കര സ്പീഡാണ് എന്നൊക്കെ 'അമ്മ പറഞ്ഞു തന്നു.
" അപ്പൊ ചേര എന്താ കടിക്കാത്തേ?."
"അതിനു വെഷല്ല്യാ അതന്നെ."
അതും വലിയൊരറിവായിരുന്നു. വിഷജന്തുക്കളേ കടിക്കൂ എന്നത്!. പിൽക്കാലത്തൊക്കെ ആ അറിവ് വളരെ ഉപകരിച്ചിട്ടുണ്ട്. ഇന്നും.
പക്ഷെ പറഞ്ഞു കേട്ട പോലെ ഗാന്ധിമാനൊന്നുമല്ല ചേരമാൻ എന്ന് മനസ്സിലായത് സുഹൃത്ത് മാഷടോടത്തെ അശോകൻ്റെ ദയനീയമായ അനുഭവം നേരിൽ കണ്ടപ്പോഴാണ്. അശോകനെന്നു പറഞ്ഞാൽ സംസ്കൃതപണ്ഡിതൻ, പ്രചാരകൻ, അദ്ധ്യാപകൻ , പരിസ്ഥിതി പ്രവർത്തകൻ, പത്രാധിപർ, സംസ്ഥാന ടെക്സ്റ്റ് ബുക്ക് കമ്മിറ്റി അംഗം എന്നീ നിലകളിലൊക്കെ പിന്നീട് പ്രശസ്തനായ സാക്ഷാൽ അശോകൻ പുറനാട്ടുകര.
എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് സംഭവം . വൈകീട്ട് സ്‌കൂൾ വിട്ടു വീട്ടിലേക്കു മടങ്ങുന്ന വഴിയാണ് നമ്മൾ കൂട്ടുകാർക്കിടയിൽ ചില സവിശേഷ വിനോദങ്ങൾ അരങ്ങേറിയിരുന്നത് . അതിൽ പ്രധാനം അയ്യപ്പൻവിളക്ക് കളിയാണ്. അയ്യപ്പനും മാളികപ്പുറത്തമ്മയും ഉടുക്കുപാട്ടുകാരുമൊക്കെയായി അഭിനയിച്ച് അരങ്ങു തകർക്കുന്ന ഒരു നിത്യാനുഷ്ഠാനം . ആശ്രമം ക്ഷേത്രത്തിനു മുന്നിൽ തുള്ളാൻ നിന്നവരുടെ ദേഹത്തു കയറുന്ന കലി മുക്കാൽ കിലോമീറ്ററോളം പിന്നിട്ടു തേവരുടെ അമ്പലത്തിലെ ആൽത്തറക്കു മുന്നിൽ ഇറങ്ങുന്ന തരത്തിലായിരുന്നു എഴുന്നെള്ളിപ്പിൻ്റെ സെറ്റപ്പ് .
ചങ്ങരങ്ങത്തെ ബാലകൃഷ്ണൻ, കീഴ്‌ച്ചേരി സേതു, ചങ്ങരങ്ങത്തെ ശശി, ഇട്ടേംപുറത്തെ ഉണ്ണി, എടപ്പറമ്പിലെ രാജു, അച്ചു മാഷടെ ചന്ദ്രു, ദാസൻ, മനയ്ക്കലെ ജയന്തൻ, മനയ്ക്കലെ അപ്പൂട്ടൻ, അശോകൻ തുടങ്ങിയവരടങ്ങുന്നതായിരുന്നു അയ്യപ്പസേവാസംഘം. ഒരു ദിവസം ബാലകൃഷ്ണൻ അയ്യപ്പനും സേതു മാളികപ്പുറവുമായി കുമ്മി തുള്ളി തകർത്തുകൊണ്ടിരിക്കുമ്പോഴാണ് ആശ്രമം ഗോശാലയുടെ ഭാഗത്തു നിന്ന് ഒരു കൂറ്റൻ ചേര റോഡ് മുറിച്ചു പായുന്നത് കണ്ടത്. തുള്ളക്കാരൊക്കെ കലിയിറക്കി പാമ്പിന് സമീപത്തേക്കു കുതിച്ചു. നമ്പീശൻ മാഷുടെ കശുമാവ് പറമ്പിൻ്റെ വേലിയിതയിൽ കണ്ട മാളത്തിലേക്ക് പാമ്പ് തുളച്ചു കയറി. പക്ഷെ കൂടുതൽ ഉള്ളിലേക്ക് കടക്കാൻ വഴിയടഞ്ഞിട്ടോ എന്തോ പാമ്പ് പകുതി അകത്തും പകുതി പുറത്തുമായി വഴിമുട്ടി നിന്നു . പുറത്തു കിടക്കുന്ന പാമ്പിൻപാതി കണ്ടപ്പോൾ ഞങ്ങളെയൊക്കെ ഞെട്ടിപ്പിച്ചുകൊണ്ട് ധൈര്യശാലിയായ അശോകൻ അതിൽ കയറി പിടിച്ചു. പിന്നീടുണ്ടായത് "ട്ടേ!" എന്നൊരു ശബ്ദവും അതെ തുടർന്നുള്ള ഒരാർത്തനാദവുമാണ്. നോക്കിയപ്പോൾ അശോകൻ അതാ റോഡിൽ മലർന്നു കിടക്കുന്നു. ഇടം കൈ കൊണ്ട് വലം കയ്യിൽ തലോടി നിലത്തു കിടന്നു വേദന കൊണ്ട് പുളയുന്ന അശോകനെ ഞങ്ങൾ പിടിച്ചു ശാന്തനാക്കിയത് ഏറെ സമയമെടുത്താണ്. എല്ലാവരെയും നടുക്കിയ ഒരു കാഴ്ചയാണ് അശോകൻ്റെ വലംകൈ പിടിച്ചു നോക്കിയ ഞങ്ങൾ പിന്നെ കണ്ടത്. കൈപ്പത്തിയുടെ മണിബന്ധം തൊട്ടു മേലോട്ട് കൈമുട്ട് വരെയുള്ള വെളുവെളുത്ത കൈത്തണ്ടയിൽ വരവരയായി നീളത്തിൽ ചുവന്നു തിണർത്തു കിടക്കുന്നു പാമ്പിൻ വാലിൻ്റെ ഒരു ഘനമുദ്രണം!. അള മുട്ടിയ ചേര തന്നെ കയറി പിടിച്ച കുസൃതിക്കയ്യിൽ വൃത്തിയായൊന്നു വീശി അടിച്ചതാണ്!.
ആയുർവേദ വൈദ്യനും ആശ്രമം സ്‌കൂളിൽ തന്നെ അധ്യാപകനുമായിരുന്ന അച്ഛൻ്റെ ആറു മാസം നീണ്ടു നിന്ന ചികിത്സക്കൊടുവിലാണ് അശോകൻ്റെ കയ്യിലെ പഴുപ്പ് പൂർണമായും ഭേദപ്പെട്ടത്. വിഷജീവിയല്ലെങ്കിലും ആത്മരക്ഷാർത്ഥം പ്രയോഗിക്കാവുന്ന ചില ആയോധനമുറകൾ വശത്താക്കിയ ഷാവ്‌ലിൻ സന്യാസിയാണ് ചേര എന്ന് മനസ്സിലാക്കാൻ അശോകസംഭവം ഉപകരിച്ചു.
മൂന്നാം മുറയിൽ പെടുത്താവുന്ന കുടില വൃത്തികൾ ചെയ്യുന്ന ഭീകരൻ കൂടിയാണ് ചേര എന്ന് പറഞ്ഞു തന്നത് തോപ്പിലെ രാജനാണ്. രാജൻ പണ്ട് എറണാകുളത്ത് അരൂരിൽ ജോലി ചെയ്യുന്ന സമയത്തുണ്ടായതാണത്രേ എപ്പിസോഡ് . അദ്ദേഹം താമസിച്ചിരുന്ന ലൈൻ വീടിൻ്റെ സമീപം ഹൈവേ നിർമാണത്തിനായി സർക്കാർ ഏറ്റെടുത്തു നിരപ്പാക്കിയ ഭാഗത്തു ധാരാളം കമ്മ്യൂണിസ്റ്റ് പച്ച വളർന്നു മുറ്റി നിന്നിരുന്നു. കക്കൂസുകൾ വേണ്ടത്രയില്ലാത്തതിനാൽ പലരും വെളുപ്പിന് പ്രാഥമിക കർത്തവ്യങ്ങൾ നിർവഹിച്ചിരുന്നത് കമ്മ്യൂണിസ്റ്റ് കാടിൻ്റെ മറ പിടിച്ചായിരുന്നു. തുടർന്നുള്ള പൃഷ്‌ഠപ്രക്ഷാളനം തൊട്ടരികിലുള്ള തോട്ടിലും. രഹസ്യ ഇടപാടായിരുന്നതിനാൽ വെളിച്ചം പരക്കുന്നതിനു മുമ്പേ തലയിൽ മുണ്ടിട്ടു കാര്യം സാധിക്കേണ്ടിയിരുന്നു.
ഒരു നാൾ വെളുപ്പിന് ഹൃദയഭേദകമായ ഒരു നിലവിളി കേട്ടാണ് രാജൻ ഉണർന്നത്. ശ്രദ്ധിച്ചപ്പോൾ നിലവിളി കേൾക്കുന്നത് പച്ചകാട്ടിൽ നിന്നാണ്. മൂന്ന് പേര് വെച്ചുണ്ടു താമസിക്കുന്ന മുറിയിൽ രണ്ടു പേരേയുള്ളു. മൂന്നാമൻ്റെ കോസറികിടക്ക അനാഥം!. അവൻ്റെ നിലവിളിയാണോ കേൾക്കുന്നത്?. തട്ടിപ്പിടഞ്ഞെഴുന്നേറ്റ് രണ്ടു പേരും ശബ്ദം കേട്ടിടത്തേക്ക് ഓടി. രാജൻ ടോർച്ചും കരുതിയിരുന്നു.
പൊന്തക്കാടിൻ്റെ മറവിലേക്കു ചെന്ന് നിലവിളി കേൾക്കുന്നിടത്തേക്ക് ടോർച്ചടിച്ചപ്പോൾ കണ്ട കാഴ്ചയെന്താണ്?. രണ്ടു കയ്യും മുന്നിലേക്ക് കൂട്ടി കെട്ടിയ നിലയിൽ നിന്ന് നിലവിളിക്കുന്ന സഹവാസി സുഹൃത്ത്. കെട്ടിയിരിക്കുന്ന പാശം ശ്രദ്ധിച്ചപ്പോൾ കണ്ടു; ചുറ്റി വരിഞ്ഞു കിടക്കുന്ന ഒരു കൂറ്റൻ ചേര!.
"രാജാ രക്ഷിക്ക് രാജാ . വേദനിച്ചിട്ട് വയ്യ!. അസ്ഥാനത്താ കടി!. "
അത് കേട്ടപ്പോൾ രാജൻ്റെ ചോര ഉറഞ്ഞു പോയത്രേ!.
ഒരു പനാമ സിഗരറ്റിൻ്റെ പൂർണ പിന്തുണയിൽ സുഖവിരേചനം സാധിച്ചുകൊണ്ടിരിക്കുകയായിരുന്നു രാജൻ്റെ സുഹൃത്ത്. ശ്രീമൂലസ്ഥാനത്തുണ്ടായ അനക്കമറിഞ്ഞ് തനിക്കുള്ള ഇരയാണെന്നു കരുതി കോലുനാരായണൻ കയറി പിടിച്ചതാവണം. അത്യാവശ്യം വിപദിധൈര്യമൊക്കെ ഉണ്ടായിരുന്നതുകൊണ്ട് കാര്യം മനസ്സിലായപ്പോൾ എഴുന്നേറ്റു പാമ്പിൻ്റെ കഴുത്തിൽ കയറി
ഒരു പനാമ സിഗരറ്റിൻ്റെ പൂർണ പിന്തുണയിൽ സുഖവിരേചനം സാധിച്ചുകൊണ്ടിരിക്കുകയായിരുന്നു രാജൻ്റെ സുഹൃത്ത്. ശ്രീമൂലസ്ഥാനത്തുണ്ടായ അനക്കമറിഞ്ഞ് തനിക്കുള്ള ഇരയാണെന്നു കരുതി കോലുനാരായണൻ കയറി പിടിച്ചതാവണം. അത്യാവശ്യം വിപദിധൈര്യമൊക്കെ ഉണ്ടായിരുന്നതുകൊണ്ട് കാര്യം മനസ്സിലായപ്പോൾ എഴുന്നേറ്റു പാമ്പിൻ്റെ കഴുത്തിൽ കയറി
പിടിച്ചതാണത്രേ സുഹൃത്ത്. പാതി വിഴുങ്ങിയത് പൂർണ്ണ മാക്കുന്നതു തടയാനായിരുന്നുവത്രെ ആ നീക്കം. പക്ഷേ അതോടെ പിടിച്ചത് വാ വിടാതിരിക്കാനായി വാശി കയറിയ പാമ്പ് ഞൊടിയിടയിൽ രണ്ടു കൈകളിലും ചുറ്റി വരിഞ്ഞ് അയാളെ ബന്ധനസ്ഥനാക്കി . ഗത്യന്തരമില്ലാതെ വന്നപ്പോഴാണ് കക്ഷിക്ക് വലിയ വായിൽ നിലവിളിക്കേണ്ടി വന്നത് . നാലഞ്ചാളുകൾ ചേർന്ന് മണിക്കൂറുകൾ പാട് പെട്ടാണത്രെ അന്ന് പാമ്പിനെയും ഇരയേയും വേർപ്പെടുത്തിയത്.
അള മുട്ടിയാൽ വാലുകൊണ്ടും അന്നം മുട്ടിയാൽ വായകൊണ്ടും പയറ്റുന്ന, യുദ്ധമര്യാദകൾക്കൊന്നും വലിയ വില കൽപ്പിക്കാത്ത പോരാളി ചേരകളുമുണ്ടെന്ന് രാജൻ പറഞ്ഞതു കേട്ടപ്പോൾ മനസ്സിലായി. ചേരക്കു വിഷമില്ല എന്ന വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്നതുമായി ആ ദംശന വൃത്താന്തം.
ഇനി നമുക്ക് നിർത്തിയേടത്തേക്കു തിരിച്ചു വരാം. എണ്പതുകളിലാണ്
വിഷച്ചേരകൾ നാട്ടിൽ വന്നു നിറഞ്ഞത് എന്നു പറഞ്ഞുവല്ലോ. കൃത്യമായി പറഞ്ഞാൽ ആയിരത്തി തൊള്ളായിരത്തി എൺപത്തി മൂന്നിൽ. കപിൽദേവും അയാളുടെ കൂട്ടു ചെകുത്താന്മാരും കൂടി ഇന്ത്യക്കു വാങ്ങി കൊണ്ടു വന്ന ക്രിക്കറ്റ് ലോകകപ്പിനോടൊപ്പമാണ് ചേരകൾ നാട്ടിൻപുറങ്ങളിൽ കടന്നു കൂടിയത്. ലോകകപ്പ് വിജയം നൽകിയ ആവേശം നാട്ടിൻപുറങ്ങളിൽ ക്രിക്കറ്റ് ജ്വരം പടർത്തിയപ്പോൾ ഇത് തങ്ങൾക്കു പറ്റിയ അവസരമാണെന്നു നിശ്ചയിച്ചു ആക്രമണത്തിന് ഒരുമ്പെട്ടിറങ്ങുകയായിരുന്നു ചേരപ്പെരുമാക്കന്മാർ .
കല്ലും പൂഴിയും നിറഞ്ഞ പരുക്കൻ പിച്ചുകളിൽ കുത്തി ഉരുണ്ടു വന്നു കാലിൻ്റെ ഞെരിയാണിയിൽ കടിച്ചും സ്റ്റമ്പിൻ്റെ കടയിൽ കൊത്തിയും നല്ല പ്രതാപത്തിൽ വാണുകൊണ്ടിരുന്ന ബാറ്റ്സ്മാൻമാരെ കശുമാവിൻ ചുവട്ടിലെ പവിലിയനിലേക്ക് തിരിച്ചയച്ചശേഷം കളിക്കളത്തിനു പുറത്തെ കാരമുള്ള് നിറഞ്ഞ കുറ്റിക്കാട്ടിലേക്ക് പാഞ്ഞു മറയുന്ന ക്രിക്കറ്റിലെ ഷൂട്ടർ ബോളുകളെ കുറിച്ചാണ് പറയുന്നത്. എല്ലാവരും ചേര എന്ന് പേരിട്ടു വിളിച്ച കുത്തിയുരുണ്ടു ഭീഷണമായി പാഞ്ഞു വരുന്ന പന്തുകളെ തല്ലാൻ കഴിവുള്ള ഒരുവനും അന്ന് നാട്ടിലെ ക്രിക്കറ്റ് പിച്ചുകളിലുണ്ടായിരുന്നില്ല.
ചാക്യാരുടെ ഭാഷയിൽ പറഞ്ഞാൽ പാമ്പിനെ ചവിട്ടിയാൽ നൃത്തം വെക്കുന്നവരെപ്പോലെ കാലിൻ്റെ ഞെരിയാണി രക്ഷിക്കാനുള്ള പരാക്രമത്തിൽ ഒന്നുകിൽ എൽബീഡബ്ള്യൂ അല്ലെങ്കിൽ ക്ളീൻ ബൗൾഡ്
എന്ന വിധിക്കു കീഴടങ്ങുക മാത്രമേ കളിക്കാർക്ക് .ചെയ്യാനുണ്ടായിരുന്നുള്ളു. ഗ്രൗണ്ട് തൊട്ടു നിറുകയിൽ വെച്ച് ബാറ്റുമായിറങ്ങുന്ന കളിക്കാർ അന്ന് പ്രാർത്ഥിച്ചിരുന്നത് ഈശ്വരാ ചേര കടിക്കരുതേ എന്നായിരുന്നെങ്കിൽ ബൗളർമാർ പ്രാർത്ഥിച്ചിരുന്നത് ഈശോയേ ആദ്യത്തെ പന്ത് തന്നെ ചേരയായി ചെന്ന് ആ കാലമാടൻ്റെ നടുക്കുറ്റിയിൽ കൊത്തണേ എന്നായിരുന്നു. എപ്പോഴൊക്കെ കളിക്കാനിറങ്ങുന്നുവോ അപ്പോഴൊക്കെ ചേര കടിച്ചു ചത്തു മടുത്ത് കളിയോട് വിട പറഞ്ഞ ശാപഗ്രസ്തരായ കളിക്കാരും അന്ന് നമുക്കിടയിലുണ്ടായിരുന്നു. പിച്ച്ഹൃദയമന്ത്രമറിയുന്ന കൃത്യം സ്ഥാനത്തു പന്ത് കുത്തിച്ച് നാഗാസ്ത്രം വിടുന്നതിൽ പടുക്കളായിരുന്ന കർണാർജുനന്മാർ ഏതു ടീമിൻ്റെയും സ്വപ്നവും ദുസ്വപ്നവുമായിരുന്നു അന്ന് .
കാലമേറെ കഴിഞ്ഞെങ്കിലും ചേരകൾ ഇപ്പോഴും പിച്ചുകളിൽ വിഹരിക്കുന്നുണ്ട്. പക്ഷെ വിഷത്തിനു വിലയില്ലാത്ത അവസ്ഥയിലാണ് അവരിപ്പോൾ . ചേരാവിഷം നിർവീര്യമാക്കുവാൻ ആഗോളതലത്തിൽ കണ്ടു പിടിച്ച, 'പിച്ചിൽ രണ്ടിനുമേൽ തവണ കുത്തിപൊന്തുന്ന പന്തൊരു പന്തല്ല'* എന്ന 24.7 നമ്പർ ആന്റി വെനം നാട്ടിലും സുലഭമായപ്പോൾ അവറ്റകളെ ആർക്കും പേടിയില്ലെന്നായി. ന്യൂ ജെൻ കളിക്കാർ സ്റ്റിച്ച് ബോൾ ഉപേക്ഷിച്ചു ടെന്നീസ്
ബോളിനെ വേട്ടപ്പോൾ ഏതു പിച്ചിലും ഒരു വ്യായാമത്തിനു പോലും ഒന്നോടിക്കടിക്കാൻ പറ്റാത്ത നിസ്സഹായാവസ്ഥയിലാണ് ഇപ്പോൾ ചേരകളെല്ലാം .
കൊത്തിയിറക്കുന്ന വിഷത്തിനു വീര്യമില്ലാതായാൽ എല്ലാവരുടെയും ഗതി ഇതു തന്നെയെന്ന് എല്ലാ വിഷജന്തുക്കളും ഓർക്കുന്നത് നന്ന് !.
-----------------------------------------------------------------------------------------------------------
* The ICC rule 24.7 exactly states that-“The umpire shall call and signal No ball if a ball which he considers to have been delivered, without having previously touched bat or person of the striker, either (i) bounces more than twice, or (ii) rolls along the ground before it reaches the popping crease.”