2023, ഒക്‌ടോബർ 11, ബുധനാഴ്‌ച

കേകേ

 കേകേ 


"ഡോ, താനോട്ടീട്ടീല് ഹിന്ദി സീരീസ് കാണാർണ്ടോ?"

ഫോൺ സംഭാഷണത്തിനിടയിൽ സുഹൃത്ത് ചോദിച്ചു.

"വല്ലപ്പോഴൊക്കെ. താനോ?"

"ഏതാണ്ടൊക്കെ കാണും. താൻ ബംബൈ മേരി ജാൻ കണ്ട്വോ?"

"ഉവ്വ്."

"നല്ലതല്ലേ?"

"ങ്‌ഹാ, നോട്ട് ബാഡ്."

"എനിക്കിഷ്ടായി. അതിലെ വില്ലൻ ആക്റ്റർ കലക്കീണ്ടല്ലേ?"

"ആരാ? വില്ലമ്മാര് കൊറേണ്ടലോ?"

"ഹാജി മസ്താൻ?."

"മസ്താനല്ല മഖ്ബൂൽ."

"ങ്‌ഹാ ശരിക്ക് പർഞ്ഞാ മസ്താൻ തന്നെ."

"നന്നായീണ്ട്."

"മ്മടെ മരിച്ച് പോയ എൻ.എഫ് വർഗ്ഗീസിന്റെ പോലേണ്ട് കക്ഷി."

"അത്രക്കെത്തില്ല്യ, ന്നാലും കൊള്ളാം."

"ദാവൂദ് ഇബ്രാഹിം പോര."

"ദാവൂദല്ല ദാര. ദാര കാദ്രി."

"ങ്ഹാ രണ്ടും ഒന്നന്നെ. പിന്നെ, ആ മെയിൻ ക്യാരക്റ്ററാരാ?"

"ഏത്, ഇസ്മയിൽ കാദ്രി?"

"ങ്‌ഹാ ആ പോലീസോഫീസറ്, ദാരേടെ വാപ്പ?."

"എല്ലാ സീരീസും സിനിമേം കാൺണ തനിക്ക് അയാളെ അറീല്ല്യാന്നോ!?"

"കക്ഷ്യേ കാണാറ്ണ്ട്. പക്ഷേ പേര് ശ്രദ്ധിച്ചിട്ടില്ല്യ. "

"കേകേ."

"ങ്‌ഹേ?"

"കെ.കെ. മേനോൻ."

"ഹ ഹ ഹ ഹ ഹ ഹ ഹ ഹ....! ഹയ്യൂ!!"

"എന്തേ താൻ ചിരിച്ചേ?"

"തമാശ കളയ്. ഏതാ ആക്റ്ററ്?"

"കെ.കെ. മേനോൻന്ന് പറഞ്ഞില്ലേ? കേകേന്നും അറീം."

"ഇയാള് പിന്നേം മറ്റേ...."

"താനാള് കൊള്ളാലോ! ഡോ, അയാള് ബോളിവുഡിലെ വല്ല്യേ പാർട്ട്യാണ്. കൃഷ്ണകുമാർ മേനോൻന്നാ കക്ഷീടെ മുഴൻ പേര്."

"സീരിയസ്‌ലി?"

"പിന്നല്ലാണ്ട്! അച്ഛന്വമ്മേം കോഴിക്കോട്ട്വാരാ. ജനിച്ചതും വളർന്നതും മാരാഷ്ട്രേലാ. തിയ്യറ്റർലായിരുന്നു തൊടക്കം."

"അത് ശരി!. ഇക്കറീല്ല്യാർന്നു ട്ടാ. പങ്കജ് ത്രിപാഠീടേം മനോജ് ബാജ്പായ്ടേം നവാസുദ്ദീൻ സിദ്ദിഖീടേം ഒക്കെ എടേല് കേകേ മേനോൻന്ന് കേക്കുമ്പോ;"

"ചിക്കാഗോല് കരയോഗണ്ട് ന്നൊക്കെ കേക്കണ പോലല്ലേ?"

"സത്യം!"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ