2023, ഒക്‌ടോബർ 11, ബുധനാഴ്‌ച

സാഹസം

 സാഹസം 



പൂരാടച്ചൂട്. ഉച്ചതിരിഞ്ഞ് മൂന്നുമണി.
കവലയിലെ പഴം പച്ചക്കറിക്കടയുടെ മുമ്പിൽ ഒരാൾ കുഴഞ്ഞു വീണു. കണ്ടവരും കേട്ടവരും ഓടിക്കൂടി. വീണയാൾക്ക് ബോധമില്ലെന്നു കണ്ട് ഒരാൾ അടുത്ത മുറുക്കാൻ കടയിൽ നിന്നും ഒരു സോഡ വാങ്ങി പൊട്ടിച്ച് അയാളുടെ മുഖത്ത് തളിച്ചു. അമ്പതു വയസ്സു തോന്നിച്ച ആ മനുഷ്യൻ കണ്ണു മെല്ലെ ചിമ്മി ചിമ്മി തുറന്നു.
"ഹലോ? കൊഴപ്പൊന്നൂല്ലിലോ?"
മുഖത്ത് തളിച്ചയാൾ ചോദിച്ചു.
അയാൾ ഇല്ലെന്ന് തലയാട്ടി.
"ഒരു ചായ പറേട്ടെ?"
"വേണ്ട. ഒരോട്ടോർഷ വിളിച്ചര്വോ?"
അയാൾ തളർന്ന സ്വരത്തിൽ ചോദിച്ചു.
"പിന്നെന്താ."
ഓട്ടോറിക്ഷയിൽ കയറുമ്പോൾ ഒരാൾ ചോദിച്ചു.
"എവട്യാ വീട്?"
"പടിഞ്ഞാറ്റുമുറീല്."
"ആരെങ്കിലും കൂടെ വരണോ?"
"വേണ്ട."
അയാൾ എല്ലാവരേയും നോക്കി കൈ കൂപ്പി. ഓട്ടോ കാഴ്ചയിൽ നിന്നു മറഞ്ഞപ്പോൾ ഒരാൾ ചോദിച്ചു..
"അല്ലാ, എന്തേണ്ടായേ?"
"ആവോ. ഞാൻ ദേ വാസ്വേട്ടനായിട്ട് സംസാരിച്ച് നിക്ക്വാർന്നു. ശബ്ദം കേട്ട് തിരിഞ്ഞ് നോക്കീപ്പോ കണ്ടത് നെലത്ത് കെടക്കണതാ!"
"എന്താ ഗോലേട്ടാ എന്താണ്ടായീത്?
നിങ്ങക്കറ്യാലോ. "
എല്ലാവരും കടക്കാരനു നേരെ തിരിഞ്ഞു.
"ഒന്നുണ്ടായില്ല്യാന്നേയ്! അയാള് കേറി വന്ന് ഒരു പഴക്കൊല പിടിച്ച് നോക്കി അയ്ന്റെ വെല ചോയ്ച്ചു."
"ന്ന്ട്ട്?"
"വെല പറഞ്ഞതും അയാള് കായക്കൊലേടെ പിടി വിട്ട്ട്ട് വീണതും ഒപ്പാർന്നു! "
"അങ്ങനെ വരട്ടെ! "
"അപ്പതാണ് കാര്യം!."
"ചെറ്യേരു മോഹാൽസ്യത്തില് അവസാനിച്ചത് ഭാഗ്യം!"
"കഷ്ടം! ഓണക്കാലത്താരെങ്ങിലും ഒറ്റക്ക് വന്ന് നേന്ത്രക്കായേടെ വെല ചോദിക്ക്യോ!"
"ബെസ്റ്റ്! എല്ലാരും വന്നേ, വിളി ഒറക്കാത്ത കയ്യ് നെലത്ത്ട്ട്ട്ടാ വന്നേക്കണ്!"
ആദ്യം പിരിഞ്ഞത് അമ്പലപ്പറമ്പിലെ സപ്പോർട്ട് കളിക്കാരായിരുന്നു....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ